30/04/2022
*മെയ് 12 മുതൽ 16 വരെ തൃശ്ശൂർ കോർപ്പറേഷൻ മൈതാനത്തിൽ ജോസഫ് റെയ്സ് മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ഇന്റർ കോളേജീയിറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നു*
*ജോസഫ് റെയ്സ്*
*1.റെയ്സ്*
1958 ആഗസ്റ്റ് ഏഴാം തീയതി കാഞ്ഞിരത്തിങ്കൽ ഔസേപ്പിന്റെയും ആനിയുടെയും മകനായി ജനിച്ചു. തുടർന്ന് സ്കൂൾ വിദ്യഭ്യാസം ഗവ.മോഡൽ ബോയ്സ് സ്ക്കൂളിൽ നിന്നായിരുന്നു. ഈ കാലഘട്ടത്തിൽ ഫുട്ബോൾ കളിയിൽ തൽപരനായിരുന്ന *റെയ്സ്* സബ്ബ് ജൂനിയർ, സ്കൂൾ നാഷണൽസ്, ജൂനിയർ നാഷണൽസ് എന്നീ ടീമുകളിൽ അംഗമായി കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തി. ശേഷം കോളേജ് വിദ്യഭ്യാസം സെന്റ്.തോമാസ് കോളേജ് തൃശ്ശൂരിലായിരുന്നു. ഈ കാലയളവിൽ 2 തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കുകയും ഓൾ ഇന്ത്യ ഗോൾഡ് മെഡൽ നേടിയ
കാലിക്കറ്റിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. *ഫ്ലൈയിങ്ങ് ഹെഡ്,സിസ്സർ കട്ട്,സൈഡ് വോളി തുടങ്ങിയ അസാധ്യ മെയ് വഴക്കം കൊണ്ട് നേടേണ്ട ഗോളുകളിൽ അഗ്രഗണ്യനായിരുന്നു റെയ്സ്* . അന്നത്തെ പത്രങ്ങളിലെ കായിക വാർത്തകളിൽ നിറഞ്ഞ് നിന്ന സാന്നിധ്യത്തിന്റെ പേരാണ് റെയ്സ് . ഇടതു വിങ്ങ് ഹാഫായി ക്രോസ്സുകളും ഡ്രിബ്ലിങ്ങും ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ച *റെയ്സ് എന്ന യുവ മാന്ത്രികൻ*
കോളേജ് വിദ്യഭ്യാസത്തിന് ശേഷം പല ഡിപ്പാർട്ട്മെന്റ് ടീമുകൾക്ക് വേണ്ടി അതിഥി താരമായി കേരളത്തിലെ മൈതാനങ്ങളിലെ ഇടതു വിങ്ങിലെ ഹരമായി മാറി. ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്കുള്ള വിളിയും പ്രതീക്ഷിച്ച് മൈതാനങ്ങളിൽ കത്തി കയറുന്ന സമയത്ത് ഇടതു കാൽ മുട്ടിനേറ്റ പരിക്ക് റെയ്സ് എന്ന യുവാവിനെ നിരാശയുടെ പടുകുഴിയിലെത്തിച്ചു. പരിക്ക് വില്ലനായ് എന്ന് തിരിച്ചറിഞ്ഞ റെയ്സ് ഇന്ത്യൻ ക്യാമ്പിന് വേണ്ടി കഷ്ട്ടപ്പെട്ട് എടുത്ത സ്വന്തം പാസ്പോർട്ട് കളി ജീവിതം അവസാനിക്കുകയാണെന്ന നിരാശയിൽ കത്തിച്ച് കളഞ്ഞു. ജീവിത മാർഗ്ഗത്തിനായി പല ജോലികളും സ്വീകരിച്ച റെയ്സ് ഇതിനിടെ ഒരു സോഡ കമ്പിനി തുടങ്ങി. ലീമയെ ജീവിത സഖിയാക്കി.
*കളിക്കാരനായില്ലെങ്കിൽ കളിക്കാരെ വളർത്തിയെടുക്കുന്ന പരിശീലകനാകണം* എന്ന റെയ്സിന്റെ തീരുമാനത്തിന് ഭാര്യ ലീമ സർവ പിന്തുണയും നല്കി. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് ഫുട്ബോൾ ടീമിന് പരിശീലനം നൽകി കൊണ്ടായിരുന്നു തുടക്കം. ഇടക്കാലത്ത് മനസ്സിൽ ചേക്കേറിയ
പരിശീലകർക്കാവശ്യമായ കോഴ്സ് NIS പഠിക്കണമെന്ന സ്വപ്നം സഫലമാക്കുവാൻ തീരുമാനിച്ചു.
*2.ജോസഫ് റെയ്സ്*
കൊൽക്കത്തയിലെ 1988-89 ൽ NIS ഡിപ്ലോമ കോഴ്സ് പാസ്സായി വന്ന റെയ്സ് എന്ന കളിക്കാരൻ മനസ്സു കൊണ്ടും ശരീര ഭാഷ കൊണ്ടും ജോസഫ് റെയ്സ് എന്ന പരിശീലകനിലേക്ക് മാറിയതാണ് തൃശ്ശൂരിലെ പിന്നീട് മൈതാനങ്ങളുടെ രോമാഞ്ചമായി ഉയർന്ന് വന്ന പേരെടുത്ത നൂറിലധികം കളിക്കാരുടെ ആശ്രയം. സെന്റ്.തോമാസ് കോളേജ് ഫുട്ബോൾ ടീമിന് പരിശീലനം നൽകിയതും പിന്നീട് തൃശ്ശൂരിലെ വലപ്പാട്, കൈപ്പറമ്പ്, കേച്ചേരി,പറപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജോസഫ് റെയ്സ് എന്ന ശാസന നിറഞ്ഞ ഗുരുനാഥന്റെ കീഴിൽ ഫുട്ബോളിന്റെ ബാല പാഠങ്ങൾ അഭ്യസിച്ച് ഉയർന്ന് വന്നവർ നിരവധിയാണ്. ഇന്ത്യൻ ഇന്റർനാഷണൽ ജോപോൾ അഞ്ചേരി, മാർട്ടിൻ സി മാത്യു,റോമിയോ , നെൽസൺ ... തുടങ്ങിയവർ ഇതിനുദാഹരണങ്ങളാണ്.
ഇതിനിടെ 1992-93 ൽ ആലുക്കാസ് ജോസേട്ടൻ സ്പോൺസർ ചെയ്ത കുട്ടികൾക്കായുള്ള ആലുക്കാസ് ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് ആരംഭിക്കുന്നത്.
സ്വന്തം മക്കളേക്കാളുപരി ഈ ക്യാമ്പിലെ കുട്ടികളെ ജോസഫ് റെയ്സ് എന്ന പരിശീലകൻ സ്നേഹിച്ചു. ആ 30 ലധികം കുട്ടികൾ കളിച്ച് വളർന്ന് അഖിലേന്ത്യ സെവൻസ് മത്സരങ്ങൾ മുതൽ യൂണിവേഴ്സിറ്റി, പ്രൊഫഷണൽ ക്ലബ്ബുകൾ, ഡിപ്പാർട്ട്മെനുകൾ , കേരളത്തിനും അന്യ സംസ്ഥാനങ്ങൾക്കും മികവ് തെളിയിച്ചു. അവരിൽ പലരും ഗുരുനാഥന്റെ പാത പിന്തുടർന്ന് ഇപ്പോൾ പരിശീലന രംഗത്തേക്ക് തിരിഞ്ഞു. കേരള സന്തോഷ് ട്രോഫി ടീം മുഖ്യ പരിശീലകൻ ബിനോ സഹ പരിശീലകൻ പുരുഷോത്തമൻ , കർണ്ണാടക ടീം പരിശീലകൻ ബി ബിബി തോമാസ് , ഇന്ത്യൻ ടീം ഗോൾകീപ്പിങ്ങ് കോച്ച് ഹമീദ് ........ ഉദാഹരണങ്ങൾ നിരവധിയാണ്.
സ്പോർട്സ് കൗൺസിൽ പരിശീലകനായി നിയമനം ലഭിച്ച ജോസഫ് റെയ്സ് ശ്രീ കേരളവർമ്മ കോളേജ്, ശ്രീ വ്യാസ കോളേജ് എന്നീ കോളേജ് ടീമുകളുടെ പരിശീലകനായി തിളങ്ങി.
ആരെയും കൂസാത്ത സ്വാഭാവം, മനസ്സിലുള്ളത് ഒളിപ്പിക്കാതെ തുറന്ന് പറയുന്ന പ്രകൃതം, ഒന്നിന്റെ മുമ്പിലും തല കുനിക്കരുത് എന്ന ശാഠ്യം, വലിയ എതിരാളികളെ നോക്കി അവർക്ക് രണ്ട് കയ്യും കാലും .... നമ്മൾക്കും ....
അടിച്ചു വാ മക്കളെ എന്ന് അലറുന്ന കർക്കശക്കാരനായ ഒരു പരിശീലകൻ അതായിരുന്നു ജോസഫ് റെയ്സ് .
സൈഡ് വോളിയും സിസ്സർ കട്ടും, ഫ്ലൈയിങ്ങ് ഹെഡ്ഡും,ഗോൾ കീപ്പർ പരിശീലനവും തുടങ്ങി അസാധ്യ മെയ് വഴക്കം വേണ്ട സംഗതികൾ പെർഫക്ടായി ചെയ്ത് കാണിച്ച് കുട്ടികളിൽ പരിശീലനം നടത്തിയ കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും പരിശീലകന്റെ പേരാവാം ജോസഫ് റെയ്സ് . മക്കളെന്ന് വിളിച്ച ആലുക്കാസ് ക്യാമ്പിലെ മീശ മുളക്കാത്ത കുട്ടികളെയും ചേർത്ത് പിടിച്ച് തൃശ്ശൂർ കോർപ്പറേഷൻ മൈതാനത്തിൽ സെന്റ് തോമാസ് കോളേജിന് വേണ്ടി NA ഡേവീഡ് ടൂർണ്ണമെന്റിലും, പോളി സി ചെറിയാൻ എന്ന കൊച്ചു മിടുക്കനെയും പരിമിതിയുള്ള കളിക്കാരെയും ചേർത്ത് വ്യാസ കോളേജിനെ ഇന്റർസോൺ വിൻ ചെയ്യിപ്പിച്ചതും, തൃശ്ശൂരിൽ നടന്ന സീനിയർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ശ്രീ സി വി പാപ്പച്ചൻ സണ്ണി മനോജ് ലിയോ രാജൻ ..... തുടങ്ങിയ വമ്പൻ മാരെ ഒരു ടീമാക്കി മാറ്റി തൃശ്ശൂരിനെ ജയിപ്പിച്ചതും, സെന്റ് അലോഷ്യസ് കോളേജിനെ ആദ്യമായും അവസാനമായും ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ് നടത്തിയ സൗത്ത് ഇന്ത്യ ഇന്റർ കോളേജിയറ്റ് ചാമ്പ്യൻമാരാക്കിയതും കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കുട്ടികൾക്ക് പരിശീലനം നൽകി ദീപം കുട ട്രോഫി വിൻ ചെയ്യിപ്പിച്ചതും ജോസഫ് റെയ്സ് എന്ന പരിശീലകന്റെ കരിയറിലെ മിന്നുന്ന വിജയങ്ങളായിരുന്നു . ക്രൈസ്‌റ്റ് കോളേജിലെ കുട്ടികളെ പരിശീലിപ്പിച്ച് നേടിയ വിജയങ്ങളും ഓർക്കേണ്ടവ തന്നെയാണ്.
ഭാര്യ ലീമയും മക്കൾ
ജെൻവിൻ (ഇപ്പോൾ സ്പോർട്സ് കൗൺസിൽ ക്ലർക്ക് ) എന്നിവരുമായുള്ള സന്തോഷകരമായ കുടുംബ ജീവിതവും ഫുട്ബോൾ പരിശീലനവും തുടരുന്നതിനിടെ 2010 ജൂൺ 28 ന് നടന്ന ഒരു ആക്സിഡന്റിൽ ജോസഫ് റെയ്സ് നിര്യാതനായി.
ഈ പരിശീലകന്റെ പേരിൽ ഒരു പാട് സെവൻസ് ടൂരണ്ണമെനുകൾ നടക്കുന്നുണ്ടെങ്കിലും അദ്ദഹം കളിച്ചു വളർന്ന പാലസ് മൈതാനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മക്കായി 9 ടീമുകളെ പങ്കെടുപ്പിച്ച് സൗത്ത് ഇന്ത്യ ഇന്റർ കോളേജിയിറ്റ് ടൂർണ്ണമെന്റ് അദ്ദേഹത്തിന്റെ പരിശീലന ജീവിതത്തിലെ മൂന്നാമത്തെ ബാച്ചും മോഡൽ ബോയ്സിലെ എഴുപതോളം ഫുട്ബോളേഴ്സ് ആ കാലത്ത് ആലുവയിൽ നടന്ന മാർ അത്തനേഷ്യസ് ട്രോഫി ജയിക്കുന്നതിനും പിന്നീട് കളിക്കളങ്ങളിൽ കളിച്ച് പേരെടുക്കുന്നതിനും സാധിച്ച ആ യുവാക്കൾ തങ്ങളുടെ പരിശീലകന്റെ പേരിൽ തൃശ്ശൂർ കോർപ്പറേഷൻ മൈതാനത്തിൽ മെയ് 12 മുതൽ 18 വരെ നടത്തുന്ന ഈ സംരംഭം വിജയിപ്പിക്കുവാൻ സഹകരിക്കുന്ന തോടൊപ്പം വിജയിപ്പിക്കുവാൻ കൂടെ നില്ക്കുമെന്ന പ്രതീക്ഷയോടെ
ജോസഫ് റെയ്സ് മെമ്മോറിയൽ സൗത്ത് ഇന്ത്യ ഇന്റർ കോളേ ജീയറ്റ് ടൂർണ്ണമെന്റ് കമ്മിറ്റിക്കു വേണ്ടി ...
✍🏼PJS