26/07/2024
ഫുട്ബോൾ പ്രേമികൾക്കിടയിൽ ബ്രസീൽ - അര്ജന്റീന സമവാക്യം മാത്രം നിലനിന്നിരുന്ന 80കളിൽ ലോഥർ മതേവുസിനെയും, യൂർഗെൻ ക്ലിൻസ്മാനേയും, റൂഡി വൊള്ളറെയുമെല്ലാം ജീവന് തുല്യം സ്നേഹിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ നമ്മുടെ കൊച്ചു ഗ്രാമത്തിൽ ഉണ്ടായിരുന്നു, ജർമൻ ഫുട്ബോളിന്റെ ആക്രമണ ശൈലിയെ അത്യന്തം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാൾ അന്ന് ആ കാലത്ത് ഒരു പുതുമ ആയിരുന്നു. 1990 ലോകകപ്പിൽ ഫുട്ബോൾ ദൈവം സാക്ഷൽ മറഡോണയെ തോൽപ്പിച്ച് ലോഥർ മതേവുസ് കിരീടം ഉയർത്തിയപ്പോൾ ഇങ് ഇരവിമംഗലത്ത് ഒരാൾ ആർത്തു ഉല്ലസിച്ചു, ജർമ്മനി എന്ന ടീമിനെ നെഞ്ചോടു ചേർത്ത് പിടിച്ച നമ്മുടെ സ്വന്തം ജർമ്മനി മണിയേട്ടൻ.
കാല്പന്ത്കളിയെ ജീവന് തുല്യം സ്നേഹിച്ച മണിയേട്ടന്റെ ഏറെകാലത്തെ ആഗ്രഹമായിരുന്നു ജർമൻ പട എന്ന പേരിൽ ഒരു ഫുട്ബോൾ ടീം വേണമെന്ന്, എന്നാൽ ഇരവിമംഗലത്തെ എസ്റ്റാബ്ലിഷ്ഡ് ബിഗ് ക്ലബ്സിനു പേര് ഒരു കീ ഫാക്ടർ ആയിരുന്നതിനാൽ ആ മോഹം മനസ്സിൽ തന്നെ തളച്ചിടേണ്ടി വന്നു.
കാലം പതിയെ 2014ഇൽ എത്തി നിൽക്കുന്നു, ഫിലിപ്പ് ലാം, ബാസ്റ്റിൻ ഷ്വയിൻസ്റ്റീഗർ, മിറോസ്ലാവ് ക്ളോസേ എന്നീ മണിയേട്ടന്റെ എക്കാലത്തയും പ്രിയപ്പെട്ട കളിക്കാരുടെ നേതൃത്വത്തിൽ ജർമ്മനി വീണ്ടു ലോകചമ്പ്യന്മാരായ വർഷം, ഇരവിമംഗലത്തെ ഓണക്കാലത്തെ ഏറ്റവും വലിയ ആവേശമായ തുണിപന്തുകളി മാമാങ്കത്തിൽ നിന്ന് ഒരു ടീം പിന്മാറുകയും മണിയേട്ടൻ ആ സ്ലോട് ചോദിച്ചു മേടിക്കുകയും ചെയ്യുന്നു. അമ്പലപ്പറമ്പിലെ സാഹയനങ്ങളിലെ ഫുട്ബോൾ കളിയുടെ സ്ഥിരം നിരീക്ഷകനും ആസ്വാദകനുംമായ മണിയേട്ടന്റെ മനസ്സിലെ ആദ്യ ഓപ്ഷൻ ഞങ്ങൾ അമ്പലപ്പറമ്പിലെ കൊറച്ചു പിള്ളേര് തന്നെ ആയിരുന്നു, നാളന്നു വരെ തുണിപന്തുകളിയിൽ സ്വന്തമായി ഒരു ടീം ഇല്ലാതെ പല പല ടീമുകളിലായി കളിച്ചിരുന്ന ഞങ്ങൾക്ക് അതൊരു ആവേശം തരുന്ന കാര്യമായിരുന്നു, അതോടൊപ്പം മണിയേട്ടന്റെ ആഗ്രഹസാഫല്യം കൂടെ ആയപ്പോൾ ആവേശം കൂടി. നാളന്നു തൊട്ട് ഇന്ന് വരെ നടന്ന എല്ലാ തുണിപന്തുകളി മാമാങ്കത്തിലും മികച്ച പ്രകടനം കാഴ്ച വെക്കാനും ഒരു വട്ടം കിരീഡത്തിൽ മുത്തമിടാനും മണിയേട്ടന്റെ ജർമൻപടക്ക് സാധിച്ചു. ഇനിയും ജർമൻ പട കളത്തിൽ ഇറങ്ങും, എന്നാലും കളി മോശമായാൽ ശകാരിക്കാനും കളി നന്നായാൽ പ്രോത്സാഹിപ്പിക്കാനും മണിയേട്ടൻ ഇനി നമ്മുടെ കൂടെ ഇല്ലാലോ എന്നുള്ള സങ്കടം എന്നും ഉണ്ടാവും.
മണിയേട്ടന്റെ ഓർമകൾക്ക് മുന്നിൽ ശതകൊടി പ്രണാമം🙏🏽
ജർമൻപട ഇരവിമംഗലം അമ്പലപ്പറമ്പ്