22/06/2025
എന്റെ ഉപ്പ ജൂൺ 14 (ദുല്‍ ഹജ്ജ് 17) ശനിയാഴ്ച 10.30 ന് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് നീങ്ങി. 83 വയസ്സായിരുന്ന.
ആറ് പതിറ്റാണ്ടിലധികം പൂവ്വത്താണി ദേശത്തെ ദീനി രംഗത്ത് നിറഞ്ഞുനിന്ന പ്രമുഖ വ്യക്തിത്വമായിരുന്നു. മൂന്നു തലമുറകളായി നിരവധി ശിഷ്യ ഗണങ്ങളാണ് തനിക്കുള്ളത്.
മോളൂര്‍ മേലേതലയ്ക്കല്‍ കുഞ്ഞിതു ഹാജി മകന്‍ മമ്മദ്മുസ്ലിയാര്‍ ആണ് പിതാവ്. മോളൂരില്‍ നിന്ന് അമ്മിനിക്കാട് തന്റെ പിതാവ് താമസമാക്കി.പ്രാഥമിക പഠനം കഴിഞ്ഞ് എടായ്ക്കല്‍, ഒടമല, പൂവത്താണി എന്നിവിടങ്ങളില്‍ ആയി ദര്‍സു കളില്‍ ഓതി പഠിച്ചു. അമ്മാവന്‍ കൂടിയായ താഴേക്കോട് കിഴക്കനാട്ടു മുഹമ്മദ് മുസ്ലിയാര്‍ കരിങ്കല്ലത്താണിയിലെ PK കുഞ്ഞാവ മുസ്ലിയാര്‍ എന്നിവര്‍ ആണ് ഗുരുനാഥന്മാര്‍. പിന്നീട് ഗുരുവിന്റെ സഹോദരൻ PK മമ്മൂണ്ണി മുസ്ലിയാരുടെ മകളെ വിവാഹം ചെയ്തു. അങ്ങിനെ
പൂവത്താണി യില്‍ താമസമാക്കി.
താഴേക്കോട് മുതിരമണ്ണ, വട്ടപറമ്പ്, പൊതിയില്‍, മഹല്ല്കളുടെ ഖാളി സ്ഥാനവും വര്‍ഷങ്ങളായി നിര്‍വ്വഹിച്ചു. നറുക്കോട് പള്ളിയിലും കുറെ കാലം ഖുതുബ ഓതിയിട്ടുണ്ട് .മൂന്നു പതിറ്റാണ്ടിലേറെ പൂവത്താണി ഹിദായത്ത് സിബയാന്‍ മദ്രസ്സ യിലും ഒരു വര്‍ഷം വട്ടപ്പറമ്പ് ഇസ്സത്തിലും 22 വര്‍ഷം വെള്ളക്കുന്ന് മദ്രസ്സ യിലും ജോലി ചെയ്തിട്ടുണ്ട്. നിരവധി ശിഷ്യന്‍മാര്‍ ആറ് പതിറ്റാണ്ടില്‍ ആയി തനിക്കുണ്ട്.കുടുംബ ബന്ധം ചേര്‍ക്കുന്നതില്‍ വലിയ താല്‍പര്യം ആയിരുന്നു. അകന്ന ബന്ധത്തിലെ ആരെയെങ്കിലും വല്ലപ്പോഴും പരിചയപ്പെടാന്‍ അവസരം ലഭിച്ചാല്‍ പിന്നെ അവരെ കൂടെപിറപ്പ് കളെ പോലെ അവരുമായി നിരന്തരം വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിച്ച് കൊണ്ടിരിക്കും. ഉപ്പയുടെയോ ഉമ്മയുടെയോ ബന്ധത്തിലോ അയല്‍ പക്കത്തൊ ആരുടെയെങ്കിലും കല്യാണം കഴിഞ്ഞാല്‍ പിന്നെ ആദ്യം അവരെ സല്‍ക്കാരം നടത്തിയേ മതിയാകൂ.
ആയുസ്സ് മുഴുവന്‍ ദീനീ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ചിലവഴിച്ചു. നാട്ടില്‍ ഏതൊരു ദീനി വിഷയത്തിലും തന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ധാരാളം ഖുര്‍ആന്‍ ഓതാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. നിലക്കാത്ത സ്വലാത്ത് കളും,വിശിഷ്യാ നാരിയ്യ സ്വലാത്ത് പതിവാക്കിയിരുന്നു. അവസാന സമയത്തും നാരിയ്യ സ്വലാത്ത് ഉറക്കെ ചെല്ലുന്നതിനിടയില്‍ ആണ് പെടുന്നനെ വേദന വന്ന് ലാഇലാഹ ഇല്ലള്ളാ ചൊല്ലി കൊടുത്തപ്പോൾ അതും ഏറ്റു ചൊല്ലി വിട പറഞ്ഞത്.
നാഥന്‍ എല്ലാം ഖബൂല്‍ ആക്കി തരട്ടെ. ഉപ്പയുടെ പരലോകം ഗുണം ത്തിനു വേണ്ടി നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകണേ.
സ്വര്‍ഗ്ഗീയ ലോകത്ത് സ്വാലിഹീങ്ങളോട് കൂടെ ഉപ്പയെയും നമ്മെ യും അല്ലാഹു ഒരുമിച്ച് കൂട്ടട്ടെ. ആമീന്‍.