Thunder Strikers

Thunder Strikers Riding Souls Of Vayalathala.

*സ്വപ്ന യാത്ര*26/01/24 വെള്ളി, രാജ്യം റിപ്പബ്ലിക് ആഘോഷത്തിലേക്ക് കടക്കാൻ തയാറെടുക്കുന്നു..   ക്ലോക്കിലെ സൂചികൾ പതിയെ മുന...
30/01/2024

*സ്വപ്ന യാത്ര*

26/01/24 വെള്ളി, രാജ്യം റിപ്പബ്ലിക് ആഘോഷത്തിലേക്ക് കടക്കാൻ തയാറെടുക്കുന്നു.. ക്ലോക്കിലെ സൂചികൾ പതിയെ മുന്നോട്ട് നീങ്ങുന്നു.. എങ്ങും ഇരുട്ട് മൂടി കിടക്കുന്നു.. റബ്ബർ മരങ്ങൾ ഇല്ലകൾ പൊഴിച്ച് മഞ്ഞിൽ മുങ്ങി നിൽക്കുന്നു... കാട്ടു പന്നിയുടെ മുരൾച്ചെയും, കാലൻ കോഴിയുടെ കൂവലും, കുറുക്കന്റെ ഓലിയിടലും കേട്ട് ഉറക്കം ഉണരുന്ന വയലത്തലക്കാർ പതിവില്ലാത്ത സുന്ദരമായ ഇരുചക്ര വാഹനങ്ങളുടെ ഈണത്താൽ നിദ്ര വെടിഞ്ഞ് മിഴികൾ തുറക്കുന്നു...

പുലരിത്തുടുപ്പു മായുന്നു. അകലെ മലയും മരവും തിരിച്ചറിയാനാവാത്ത ചക്രവാളത്തിൽ ആദിത്യബിംബം തെളിയുന്നു... തണ്ടർ സ്ട്രൈക്കേഴ്യ്സ് തങ്ങളുടെ യാത്ര ആരംഭിച്ചു... ബൈക്കുകൾ ഗിയറുകൾ മാറി പത്തനംതിട്ട ജില്ല യുടെ അതിരുകൾ പിന്നിട്ട് അയൽ സംസ്ഥാനമായ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടേയിരുന്നു...ദക്ഷിണേന്ത്യയിലെ ആദ്യത്തെ മോട്ടോറബിൾ പാലമായ പുനലൂർ തൂക്കുപാലത്തിന്റെ അരികിൽ നിരയായി ബൈക്കുക്കൾ നിർത്തി കലടയാറിന്റെ മനോഹരിതയിൽ തിരുവികൂറിന്റെ ചിഹ്നമുള്ള കമാനം ചാരി ചെറു ചൂടോടെ ഒരു കട്ടൻ കുടിച്ച് മനസ്സിൽ കിലോമീറ്റർ അകലെയുള്ള ചരിത്ര സ്ഥലം ലക്ഷ്യമാക്കി ബൈക്കുകൾ കുതിച്ചു.

സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രാമണീയമായ തെന്മലയെന്ന മലയോര ഗ്രാമപ്രദേശവും പിന്നിട്ട് പകലോന്റെ സ്വർണ കിരണങ്ങൾ അന്തരീക്ഷത്തിൽ പരന്നപ്പോഴേക്കും ദൂരെ പച്ച വിരിച്ച പാടങ്ങളും, മലനിരകളും, പ്രത്യക്ഷമായി വന്നു. തമിഴ് നാടിന്റെ ഔദ്യോഗിക വൃക്ഷമായ കരിമ്പനകൾ നാട്ടുവഴിയുടെ ഇരു ഭാഗത്തും വളരെ അച്ചടകത്തോടെ തല ഉയർത്തിനിൽക്കുന്നു.. കുളിർകാറ്റിനൊപ്പം സൂര്യന്റെ ചൂടും പതിയെ കാറ്റാടി പാടങ്ങളെ തഴുകി ശരീരത്തിലേക്ക് പതിക്കാൻ തുടങ്ങി... ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തെങ്കാശി തെരുവുകളുടെ ഉള്ളിൽ നിലനിൽക്കുന്ന ആഗ്രഹാരങ്ങളിലൂടെ കോവിലുക്കളിലെ പ്രാർത്ഥനാ മന്ത്രങ്ങളും, പാതയുടെ അരികിൽ കോലം വരയ്ക്കുന്ന അന്തർജനങ്ങളെയും ആൽമര ചുവട്ടിൽ വിശേഷങ്ങൾ പറയുന്നവരെയും പിന്നിട്ടു പോകുമ്പോൾ ഓല മേഞ്ഞ ചെറു ചായക്കടയിൽ ആവിപറക്കുന്ന ഇഡ്ഡലിയും സാമ്പറും കണ്ടപ്പോൾ ബൈക്കുകൾ പോലും ഒരു നിമിഷം കൊതിയൂറി പോയി. പ്രഭാത ഭക്ഷണവും കഴിച്ച് തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്ന് 92രൂപയ്ക്ക് പെട്രോൾ കൂടെ വണ്ടിക്കളിൽ നിറച്ചപ്പോൾ വയറും മനവും ഒരുപോലെ നിറഞ്ഞു....

സൂര്യൻ തന്റെ പൂർണതയിലേക്ക് കടന്നിരിക്കുന്നു. ചുട്ടു പൊള്ളുന്ന ചൂട് വിശാലമായ റോഡിലേക്ക് എത്തുന്നു.. എന്നാൽ അതിനെ എല്ലാം വകഞ്ഞു മാറ്റി ബുള്ളറ്റും, യമഹയും, യെസ്ഡിയും ഒക്കെ യുദ്ധകളത്തിലെ കുതിരകളെ പോലെ ലക്ഷ്യ സ്ഥാനം നോക്കി കുതിക്കുകയാണ്.. സ്വാദിഷ്ടമായ ഉച്ചഭക്ഷണവും കഴിഞ്ഞ് ഒന്ന് വിശ്രമിച്ച് പോകാമെന്ന് കരുതിയെങ്കിലും മനസ്സിൽ പഠിച്ചതും വായിച്ചറിഞ്ഞതും ആയ ഒരുപാട് കഥകളുടെയും, ചരിത്രങ്ങളുടെയും സാക്ഷിയായ ഇന്നും ഒരു പ്രേത നഗരം എന്ന് അറിയപ്പെടുന്ന ധനുഷ്കൊടിയിൽ എത്തിച്ചേരാൻ ഉള്ള ആഗ്രഹം കൂടിവന്നതിനാൽ മനസ് തടഞ്ഞെങ്കിലും കാലുകൾ ബൈക്കിന്റെ ഗിയർ ലിവറിലേക് വഴുതിവീണു. 1,2,3.... ഗിയറുകൾ മാറി മുന്നോട്ട് പോകും തോറും ഉള്ളിൽ ആകാംഷ കൂടി വന്നു. ആകാശത്ത് പരുന്ത് കൂട്ടമായി വട്ടം ഇട്ട് പറക്കുന്നു.... കാറ്റിന്റെ വേഗതയിൽ മറ്റു പറവകളും ചെറു കിളികളും പട്ടം പോലെ പാറി നടക്കുന്നു... തിരകളുടെ ശബ്ദം കൂടി കൂടി വരുന്നു.. മുന്നിൽ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമായ പാമ്പൻ പാലം തെളിഞ്ഞു വരുന്നു.. വാഹനങ്ങൾക്കായുള്ള പാലത്തിലൂടെയാണ് നമ്മുടെ യാത്രയെങ്കിലും സമാന്തരമായിയുള്ള തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ് പാമ്പൻ പാലം. നീല സമുദ്രത്തിൽ വർണ്ണ വിസ്മയം തീർക്കുന്ന ചെറു ബോട്ടുകൾ നയനമനോഹര കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കുന്നു.. പാമ്പാൻ പാലത്തിന്റെ വിസ്മയം ആവോളം ആസ്വദിച്ച് രാമേശ്വരം എന്ന പുണ്യ ഭൂമിയിലേക്ക്.. മുൻകൂട്ടി ബുക്ക്‌ ചെയ്തതിനാൽ തമിഴ്നാട് ടൂറിസത്തിന്റെ മുറികൾ ഞങ്ങളെ കത്തിരിക്കുകയായിരുന്നു.. കടൽ തീരത്ത്‌ തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികൾ.. യാത്ര ക്ഷീണം വകവെയ്ക്കാതെ കുളിച്ച് വേഷം മാറി ആദ്യം പോയത് ചരിത്ര പ്രസിദ്ധ ശിവക്ഷേത്രം കൂടിയായ രാമനാഥസ്വാമി ക്ഷേത്രത്തിലേക്കാണ്. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണയുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര ത്തിലേക്ക് ഉള്ള വഴികളിലും ഉള്ളിലും വലിയ തിരക്ക് തന്നെയാണ്. ക്ഷേത്രത്തിനു ഒരു വലം വെച്ച് ഭക്ഷണവും കഴിച്ച് തിരികെ മുറികളിൽ എത്തി സുഖ നിദ്ര. ഉറക്കത്തിലും ധനുഷ്കൊടി എന്ന പ്രേത നഗരം തന്നെ എല്ലാവരുടെയും ഉള്ളിൽ ഉണർന്നിരുന്നു.

1964 ഡിസംബർ 22 മുതൽ 25 വരെ വീശിയടിച്ച ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ പട്ടണം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇങ്ങനെയുള്ള ചെറിയ അറിവുകൾ ഒക്കെ ചികഞ്ഞ് അടുത്ത ദിവസം അതിരാവിലെ ഉണർന്ന് യാത്ര ആരംഭിച്ചു.. ക്ഷേത്ര പരിസരത്ത് തിരക്കിന് ഒട്ടും തന്നെ കുറവ് വന്നിട്ടില്ല.. ഞങ്ങളെ പോലെയുള്ള അനേകം ബൈക്ക് റൈഡെയ്‌സും ടൂറിസ്റ്റുകളും ധനുഷ്കൊടിയിലേക്ക് പോകുന്നുണ്ട്..വഴിയുടെ ഇരുവശത്തും നീല നിറത്തിൽ സമുദ്രം പരന്നു കിടക്കുന്നു..കിഴക്കു ഭാഗത്തെ സമുദ്രം ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്. വെള്ളമണൽ പരപ്പുകൾക്കിടെ മരുഭൂമി ശകലങ്ങൾ. ജനവാസമില്ലാത്ത കടൽ പരപ്പ്.
ജീവിതായോധനത്തിനായി അവിടവിടെ ശംഖ്​ വിറ്റ്​ ജീവിക്കുന്ന തദ്ദേശവാസികൾ. ഇടക്കിടെ നടന്നുനീങ്ങുന്ന ആട്ടിൻപറ്റങ്ങൾ വരിയും വഴിയും തെറ്റാതിരിക്കാൻ ഇടയന്മാർ വടിയുയർത്തി ചൂളമടിക്കുന്നുണ്ട്. മത്സ്യബന്ധനത്തിനായെത്തിയവരും, മുക്കുവ കുടുംബങ്ങളും എല്ലാം ജീവിതത്തിന്‍ രണ്ട് അറ്റങ്ങൾ മുട്ടിക്കാൻ കഷ്ടപ്പെടുന്നവർ. എന്നാലും ആൾകൂട്ടങ്ങളുടെ വലിയ ആരവമൊന്നുമില്ല. എണ്ണപ്പെട്ടവർ മാത്രം.
ഈ റോഡ് ചെന്നവസാനിക്കുന്നത് ഒരു സ്തൂപത്തിനു ചുറ്റുമാണ്. അതാണു ധനുഷ്ക്കോടി പോയൻറ്​. അതിനെ തറകെട്ടി വേർതിരിച്ചിരിക്കുന്നു. വാഹനങ്ങൾ അതുവരെയാണ് പോവുക.കടലിന്റെ സംഗീതത്തിൽ അൽപ്പനേരം അലിഞ്ഞു ചേർന്നു. തിരക്കൊഴിഞ്ഞ ഈ പകൽനേരം ഏകാന്തതയെ പ്രണയിക്കുന്നവർക്ക് ഏറെ പ്രിയങ്കരമാകുമെന്നുറപ്പാണ്. രണ്ട് കടലുകളുടെ സംഗമം മതിവരുവോളം കണ്ടിരുന്നു. പ്രശാന്തസുന്ദരമായ കാഴ്ച്ചകൾക്ക് കടൽ പകരുന്ന ദൃശ്യഭംഗി വർണനാതീതമാണ്. ബംഗാൾ ഉൾക്കടലിൽ വന്നുചേരുന്ന നീലക്കടൽ തിളക്കം സന്ദർശകരിൽ കാഴ്ച്ചയുടെ ലഹരി പടർത്തുന്നുണ്ട്.
ധുനഷ്​കോടി എന്ന പേരിനുപിന്നിൽ ധനുസ്സിന്റെ അറ്റം എന്നത്രെ വാക്കർത്ഥം. അതിനുമപ്പുറം രാമനും സീതയും തമ്മിലുള്ള കഥയിലെ ഐതിഹ്യമാണ്. ശ്രീരാമൻ സീതയെ വീണ്ടെടുക്കാനായി വാനര സൈന്യത്തിന്റെ സഹായത്തോടെ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇവിടെനിന്നാണെന്നാണ് ഐതിഹ്യം. ഇവിടെ നിന്നും ഞങ്ങൾ ഇനിയും പോകുന്നത് കന്യാകുമാരിയിലേക്കാണ്.. പോകും വഴി രാമേശ്വരത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച്ചയാണ് മിസൈല്‍ മനുഷ്യന്റെ ഓർമ മന്ദിരം. മുൻ രാഷ്ട്രപതി അബുൽകലാമിന്റെ സ്മൃതിമണ്ഡപം. 'കലാമിന്റെ ഭവനം' എന്ന് നാമകരണം ചെയ്ത് കലാമിന്റെ സ്മരണക്കായി ഉണ്ടാക്കിയ ആ സമുച്ചയത്തിനു മുന്നിൽ ഞങ്ങൾ വണ്ടി നിർത്തി. അബുൽകലാം മ്യൂസിയവും അദ്ദേഹത്തിന്റെ കല്ലറയുമാണ്​ ഇവിടെ കാണാനുള്ളത്. കലാമിന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയവയുൾപെടെയുള്ള പുസ്തകങ്ങളുടെ ശേഖരം പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രപതിയാകുന്നതിനുമുമ്പും പിമ്പും അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾ, പുരസ്കാരങ്ങൾ, നമ്മുടെ അഭിമാനമായിരുന്നു അദ്ദേഹമെന്ന് ഓരൊ കാഴ്ച്ചകളും നമ്മോട് പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്തൂപവും ഉയർത്തി നിർത്തിയ ഒരു മിസൈലും കെട്ടിടത്തിനു പിറകിലായിട്ടാണ്.

മനുഷ്യചിന്തക്ക് ചൂട് പകർന്ന ഒരു ധിഷണാശാലിയുടെ ജീവിതത്തെ നമുക്കിവിടെ വായിച്ചെടുക്കാം. വിദ്യാർഥികൾക്ക്​ ഇവിടെനിന്ന് പകരാൻ ഏറെ അറിവുകളുണ്ട്.

കന്യാകുമാരിയിലേക്കുള്ള യാത്ര തൂത്തുകൊടി, തിരുനെൽവേലി വഴിയാണ്.. ഹൈവേ പിന്നിട്ട് തൂത്തുകൊടിയിലെ ഉപ്പുപാടത്തിനു നടുവിലൂടെ ഒരു യാത്രയും തിരുനെൽവേലി ഹൽവയുടെ സ്വാദുo ഒരു അനുഭവം തന്നെയാണ്. രാത്രിയോടെ കന്യാകുമാരിയിൽ എത്തിയ ഞങ്ങളുടെ താമസം മലങ്കര ഭവനിൽ ആയിരുന്നു.. പിറ്റേന്ന് സൂര്യോദയമാണ് ലക്ഷ്യം. ഗൂഗിളിന്റെ സഹത്തോടെ ഉദയ സമയം മനസിലാക്കി അലാറം വെച്ചു. സൂര്യൻ ഉറക്കം ഉണർന്ന് വരുമ്പോഴേക്കും കടലോരത്ത് ഇടം പിടിച്ചു. ഞായറാഴ്ച ആയതിനാൽ സമീപത്തുള്ള പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. തിരക്ക് കൂടി വരുന്നു.. എല്ലാവരുടെയും ഫോണുക്കൾ ആകാശത്തിലേക്ക് ഉയർന്നു. ഒരു ചുവന്ന പൊട്ട് കടലിൽ നിന്ന് ഉയർന്ന് മേഘങ്ങളെ കീറി മുറിച്ചു പ്രഭ ചൊരിഞ്ഞു.. ബൈക്കുകളെ കൂട്ടാതെ ഞങ്ങൾ വിവേകാനന്ത പാറയിലേക്ക് പോകുമോയെന്ന് ഒരു സംശയം വണ്ടികൾക്ക് തോന്നി തുടങ്ങും മുൻപേ ഞങ്ങൾ അവരുടെ അടുത്തെത്തി വാക്സ് മ്യൂസിയത്തിലേക്ക് നീങ്ങി. അകത്തേക്ക് പ്രവേശിക്കാൻ ഉള്ള പാസും എടുത്ത് അകത്തു കടക്കുന്ന ആർക്കും ആദ്യം ദൃശ്യമാകുന്നത് കേരളത്തിന്റെ അഭിമാനമായ രാഷ്ട്രീയക്കാരൻ. ശ്രീ. ഉമ്മൻ ചാണ്ടി സാറിനെയാണ്. ഗാന്ധിജി, നെഹ്‌റു, മദർ തെരേസ, വിജയ്, ഷാരൂഖാൻ തുടങ്ങിയവർ അവിടെ നമ്മുക്കായി കത്തുനിൽക്കുന്നുണ്ട്. ഞായറാഴ്ച ആയതിനാലും ഞങ്ങളുടെ യാത്രയിൽ വിശുദ്ധ കുർബാന പതിവായതിനാലും അടുത്ത ലക്ഷ്യം വി. ദൈവ സഹായം പിള്ളയുടെ പള്ളിയിൽ വി. കുർബാന അർപ്പിക്കുക എന്നതാണ്. ദൈവ നിയോഗം പോലെ ഉച്ചയോടെ അവിടെയെത്തി വി. കുർബാന അർപ്പിക്കുന്നതിനും അവിടം കാണുന്നതിനും സാധിച്ചു. തുടർന്ന് തമിഴ് നാട് കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു. പ്രസിദ്ധമായ തമ്രഭരണി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അവിടെ സുന്ദരമായ ആ വെള്ളച്ചാട്ടം മതിയാവോളം ആസ്വദിച്ചും അനുഭവിച്ചും തിരികെ ഭവനങ്ങളിലേക്ക്.....

തണ്ടർ സ്ട്രൈക്കേഴ്യ്സ് കുടുംബത്തിൽ നിന്ന് ഈ യാത്രയിൽ സാഹചര്യങ്ങൾ മൂലം പങ്കെടുക്കാൻ കഴിയാത്തവർ, പങ്കെടുത്ത പ്രിയപ്പെട്ട റൈഡേഴ്സ് fr. തോമസ്, ബിജു, ഷിജു,സോണി, റിജോ, നിതിൻ എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും തുടർന്നുള്ള സഹകരണം പ്രതീക്ഷിച്ചും അടുത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകൊണ്ട്.........

സുബിൻ ~

*തണ്ടർ സ്‌ട്രൈക്കേഴ്‌സ്  വീണ്ടും നിരത്തുകളിൽ...*കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ഒരു യാത്രാ...   ഇത്തവണ ലക്ഷ്യം മേഘമല... ...
23/09/2022

*തണ്ടർ സ്‌ട്രൈക്കേഴ്‌സ് വീണ്ടും നിരത്തുകളിൽ...*

കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ഒരു യാത്രാ... ഇത്തവണ ലക്ഷ്യം മേഘമല...

കേരളത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ അതി സുന്ദരമായ കൊച്ചു ഗ്രാമം. ഇത്തവണത്തെ യാത്രയിൽ ഒരുപാട് സ്ഥലങ്ങൾ നിർദ്ദേശം വന്നെങ്കിലും ഒടുവിൽ ഞങ്ങൾ എത്തിപ്പെട്ടത് ഇവളിലേക്ക് "മേഘമല...

മലകൾ മേഘങ്ങളെ ആഗ്രഹിക്കുന്നു എന്നു പറയുന്നതിലും ഇവിടെ ചേരുന്നത് മേഘങ്ങൾ മലകളെ പ്രണയിക്കുന്നു എന്ന്‌ പറയുന്നതാണ്.. അത്ര സുന്ദരമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും ..

ഹോണ്ടയും,യമഹായും, റോയൽ എൻഫീൽഡും,യെസ്ടിയും അടങ്ങുന്ന 8 ബൈക്കിൽ 21/9/22 രാവിലെ അഞ്ചരയോടെ വയലത്തലയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു.. റാന്നി,എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്,കുമളിയാണ് ആദ്യ ലക്ഷ്യം. പ്രഭാതത്തിലെ യാത്ര എല്ലാവർക്കും ഒരു ആവേശം തന്നെയാണ്. ഈ റൂട്ടിൽ പോകുന്ന എല്ലാ യാത്രികരുടെയും ഇഷ്ടസ്ഥലമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിൽ ഒന്നു നിർത്തി .ഒരു ചൂട് ചായ മാത്രം ആയിരുന്നു ലക്ഷ്യം എങ്കിലും രാവിലെ തന്നെ നല്ല ചൂട് പഴംപൊരി എല്ലാവരിലും ഒരു വിശപ്പ് ഉണർത്തി.. അങ്ങനെ ഹൈറേഞ്ച് കീഴടക്കാൻ കൂട്ടിനായി ഓരോ പഴംപൊരിയും അകത്താക്കി യാത്ര തുടർന്നു..
കിഴക്ക് മലകൾ ഇടയിലൂടെ സൂര്യ കിരണങ്ങൾ വന്നു തുടങ്ങി ..തണുപ്പും ഇളം വെയിലും കലർന്ന ഒരനുഭവം യാത്രയെ മനോഹരമാക്കി.. ഏകദേശം ഒൻപത് മണിയോടെ ഞങ്ങൾക്ക് രാവിലെ എത്തേണ്ട കുമളി ചക്കുപള്ളം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ എത്തി.. റൈഡേഴ്‌സിനെന്താ പള്ളിയിൽ കാര്യം...? ഉത്തരം ലളിതം ,മറ്റുള്ള റൈഡേഴ്‌സിനെ പോലെ അല്ല തണ്ടർ സ്‌ട്രൈക്കേഴ്സ് .. ആദ്യ യാത്ര മുതൽ ഞങ്ങളുടെ പതിവ് ആണ് യാത്രയിൽ ഞങ്ങളോടൊപ്പം ആയിരിക്കുന്ന ദൈവത്തിന് നന്ദി അറിയിക്കുക എന്നത്. കൂട്ടത്തിൽ ഒരു വൈദീകൻ ഉള്ളതിനാൽ വി. കുർബാന അനുഭവം തുടർന്നുള്ള യാത്രയ്ക്കും മനസിനും ഒരു ബലവും ധൈര്യവുമാണ് .
വി. കുർബാനയ്ക്ക് ശേഷം പ്രഭാത ഭക്ഷണം അവിടെ തന്നെ ക്രമീകരിച്ചിരുന്നു.. നല്ല ചൂട് പാലപ്പവും മുട്ടക്കറിയും യാത്രയിലായതിനാൽ ആവിശ്യാനുസരണം ഭക്ഷണം കഴിച്ചു യാത്ര തുടർന്നു... മേഖമല ചെക്ക് പോസ്റ്റ് വൈകിട്ട് 6 മണിക്ക് മുൻപ്‌ കടന്നാൽ മതിയെന്നതിനാൽ ആവിശ്യാത്തിന് സമയം ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അങ്ങനെ ഞങ്ങൾ കമ്പം ലക്ഷ്യമാക്കി യാത്ര തുടർന്നു.. കമ്പത്തേക്കുള്ള യാത്ര കമ്പoമേട്‌ വഴിയായിരുന്നു. ഹെർപിൻ വളവുകൾ തിരിഞ്ഞ് താഴേക്ക് ഇറങ്ങുമ്പോൾ ദൂരെ മനോഹരമായി കമ്പത്തിന്റെ, തമിഴ്‌നാടിന്റെ ദൃശ്യഭംഗി കാണപ്പെട്ടു. ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ഒന്ന് പിടിച്ചു നിർത്താൻ കഴിവുള്ള ദൃശ്യം. മഴയ്ക്കായി കാത്തിരിക്കുന്ന ഉണങ്ങിയ നിലവും, വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങളും, പൂത്തു നിൽക്കുന്ന വിവിധ വർണങ്ങളിലെ പൂക്കളുടെ കൃഷിയും കാഴ്ചയില്ലാത്തവരെ പോലും ആകർഷിക്കും.. നയന വിഭവങ്ങൾ കൊണ്ട് മനസിനെ കൊതിപ്പിച്ച കമ്പത്തിന്റെ രുചി അറിയാൻ നേരെ കമ്പം ലക്ഷ്യമാക്കി കുതിച്ചു..

വിളഞ്ഞു കുലകളായി കിടക്കുന്ന മുന്തിരിയുടെ സ്വാദും അറിഞ്ഞു കമ്പത്തിന്റെ ഗ്രാമവീഥിയിലൂടെ ഞങ്ങളുടെ പടകുതിരികൾ പാഞ്ഞു.. ദൂരെ മലനിരകളിൽ കണ്ട വെള്ളച്ചാട്ടമായിരുന്നു ലക്ഷ്യം,"സുരളി വാട്ടർ ഫാൾസ്". ഗ്രാമത്തിലൂടെ തന്നെയുള്ള യാത്ര പൂത്തു നിൽക്കുന്ന പാടവും നിറഞ്ഞൊഴുകുന്ന ചെറു തോടുകളും ,ദൂരെ മലമുകളിൽ നിന്നു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും ഉച്ചവെയിലിന്റെ ചൂടിനെ പോലും കുളിർമയാക്കി. കാഴ്ചയിൽ മതിമറന്ന ഞങ്ങൾ സമയം പോയതെ അറിഞ്ഞില്ല.. ഉച്ചഭക്ഷണവും, വൈകുന്നേരത്തെ ഒരു ചെറു ചായയും ചേർത്ത് കഴിച്ച് ഇറങ്ങിയപ്പോൾ സമയം അഞ്ചുമണി . സമയം ഞങ്ങളെ ചതിച്ചതോ കമ്പത്തിന്റെ സൗന്ദര്യത്തിൽ ഞങ്ങൾ മതിമറന്നു പോയതോ ...അറിയില്ല.. 6 മണിക്ക് മുൻപ് ചെക്ക് പോസ്റ്റ് പിന്നിടുക അതായി അടുത്ത ലക്ഷ്യം. കമ്പം തേനി ഹൈവേയിൽ ചിന്നമണ്ണൂർ എന്ന സ്ഥലത്ത് നിന്നും വലത്ത് തിരിഞ്ഞ് വേണം നമ്മളെ കാത്തിരിക്കുന്ന മേഘമലയിൽ എത്താൻ.

വണ്ടികളിൽ ഇന്ധനം നിറച്ച് ഗിയറുകൾ 1,2,3.... ക്രമത്തിൽ ഓരോ വണ്ടികളും ഇട്ട് കൊണ്ട് ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി ശരവേഗത്തിൽ കുതിച്ചു. റോഡ് നല്ലതായതിനാലും തിരക്ക് ഇല്ലാതിരുന്നതിനാലും സമയത്ത് തന്നെ എത്തി ചേർന്നു. വണ്ടി നമ്പർ, താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം എന്നിവ എഴുതി നൽകിയാൽ നമ്മുടെ സ്വപ്ന മലയിലേക്ക് ഉള്ള കവാടം തുറക്കുകയായി..

ഞങ്ങളോടൊപ്പം വാനത്തിൽ അമ്പിളയും ചെക്ക് പോസ്റ്റ് കടന്നിരുന്നു.. ചന്ദ്ര രാജാവിന്റെ അങ്കരക്ഷകരെ പോലെ 8 വണ്ടിയിൽ നിന്നും പ്രകാശം പരന്നപ്പോൾ സൂര്യൻ കോപത്താൽ ചുവന്നു തുടിച്ചു .. ഞങ്ങൾ മേഘങ്ങളിൽ എത്തുമെന്ന് മനസ്സിലാക്കിയത് ആക്കണം ദൂരെ മലനിരക്കൾകിടയിൽ സൂര്യൻ ഒളിച്ചു. ഹെർപിൻ വളവുകൾ പിന്നിട്ടു ഞങ്ങൾ താമസ സ്ഥലമായ അയ്യപ്പ ഗസ്റ്റ് ഹൗസ്സിൽ എത്തി .. യാത്രാ ക്ഷീണം ഒഴിവാകാൻ നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി..തുടർന്ന് രാത്രി ഭക്ഷണം എല്ലാം നിശ്ചയിച്ച പ്രകാരം തന്നെ .. തമാശകളും ,സംസാരവും,യാത്ര വിവരണവും ,അടുത്ത ദിവസത്തെ പ്ലാനിങ്ങുകളും എല്ലാം അവസാനിപ്പിച്ച്‌ രാവിലെ നേരത്തെ എണീക്കണം എന്ന ലക്ഷ്യത്തോടെ സുഖ നിദ്ര.

അടുത്ത ദിവസം രാവിലെ നേരത്തെ എഴുന്നേൽക്കണം എന്ന ലക്ഷ്യത്തോടെ അലാറം വച്ചെങ്കിലും അത് അടിക്കുനേന്ന് മുന്നേ വാനര കൂട്ടം ഞങ്ങളെ എഴുന്നേൽപ്പിച്ചു..തണുപ്പ് അതി കഠിനമായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് എഴുന്നേറ്റത്. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ദൂരെ എങ്ങും മൂടൽമഞ്ഞു മാത്രം. എല്ലാവരും ഉണർന്നു വന്നപ്പോഴേക്കും നല്ല ചൂട് കട്ടൻ തയാറായിരുന്നു... കാട്ടനോടൊപ്പം മേഖമലയെ കുറിച്ച് വസന്ത് കുമാറിനോട് കൂടുതൽ അറിഞ്ഞു.. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു സൂര്യോദയം മുതൽ ഉള്ള കാഴ്ചകൾ നഷ്ടപ്പെടുത്താതെ ആസ്വദിക്കണം എന്നു തോന്നി ഞങ്ങൾ രാവിലെ തന്നെ യാത്ര തുടർന്നു ... ഉയരത്തിലേക്ക് എത്തുംതോറും മലനിരകൾക്ക് പ്രകാശം ഏറിവന്നു.. ദൂരെ ചെറുതും വലുതുമായ മലനിരകൾക്ക് ഇടയിലൂടെ സൂര്യൻ തന്റെ പൂർണ തേജസ്സോടെ ഉദിച്ചു വരുന്നു. ആ കാഴ്ച വർണ്ണിക്കാൻ വാക്കുകൾ ഇല്ല.. പ്രശ്നങ്ങൾ കാരണം ആത്മഹത്യയ്ക്ക് ഒരുങ്ങുന്നവർക്ക് ഈ കാഴ്ച ജീവിക്കാൻ ഒരു പ്രചോദനം ആക്കും . മേഘങ്ങളും ,മലനിരകളും ,മൂടൽമഞ്ഞും, ഇരുട്ടും എല്ലാം മാറി കടന്ന് ഉദിച്ചു വരുന്ന സൂര്യൻ. ആരേയും വീശി എറിയുന്ന കാറ്റ് ഇവിടെ മേഘങ്ങൾക്കും, മൂടൽമഞ്ഞിനും ശത്രു തന്നെ. അങ്ങനെ വീശിയടിച്ചകാറ്റിൽ ആരെയും മയക്കുന്ന ,വശീകരിക്കുന്ന മേഘമലയെന്ന സുന്ദരിയുടെ രൂപം ഞങ്ങൾ കണ്ടു... കുത്തനെയുള്ള മലനിരകൾ ആകാശത്തെ ചുംബിക്കുന്നു, സൂര്യൻ ആകാശത്തിൽ വർണങ്ങൾ കൊണ്ട് ചിത്രം വരയ്ക്കുന്നു നിറയെ തേയില ചെടികൾ നിരയായി നിൽക്കുന്നു.. ചുറ്റോട് ചുറ്റും പച്ചിപ്പ്, നടുവിൽ നീല നിറത്തിൽ ആരും കാണാതെ പരന്നു കിടക്കുന്ന ജലാശയം . ചിത്രകാരന്റെ ഭാവനയിൽ മാത്രം കണ്ടിട്ടുള്ള ഒരു ചിത്രം നേരിൽ കണ്ടപ്പോൾ അത് കണ്ണുകൾക്കു വിശ്വസിക്കാൻ പറ്റാത്ത അനുഭവം ആയി. യാത്ര മുന്നോട്ട് പോകുമ്പോഴും കാഴ്ചകൾ ആശ്ചര്യപ്പെടുത്തി കൊണ്ടേ ഇരുന്നു.. ദൂരെ മല അടിവാരത്തിൽ തേയില കാടുകളിൽ വിഹരിക്കുന്ന കാട്ടനാകൂട്ടം മറ്റൊരു കാഴ്ച. കാഴ്ചകൾ തീരാത്ത ഗ്രാമം നഗരത്തിന്റെ തിരക്കുകൾ ഇല്ലാത്ത ശാന്തമായ അന്തരീക്ഷം, മനസ്സ് തുറന്നു ചിരിക്കുന്ന ആളുകൾ, പക്ഷിമൃഗാതികളോട് കൂട്ട് കൂടുന്ന ബാല്യം, അതിലെല്ലാം ഉപരി പ്രകൃതി എന്ന സുന്ദരി.....

മേഘമല.....💞

മേഘമലയാത്ര തികച്ചും വേറിട്ടൊരു അനുഭവം തന്നെയാണ് യാത്ര ഇഷ്ടപ്പെടുന്ന പ്രകൃതിയെ ഇഷ്ടപ്പെടുന്ന,സമാധാനം ആഗ്രഹിക്കുന്ന എല്ലാവർക്കും ധൈര്യമായി പോകാൻ കഴിയുന്ന ഒരു കൊച്ചു സ്വർഗ്ഗം..

തണ്ടർ സ്‌ട്രൈക്കേഴ്സ് കുടുംബത്തിൽ നിന്ന് ഈ യാത്രയിൽ സാഹചര്യങ്ങൾ മൂലം പങ്കെടുക്കാൻ കഴിയാത്തവർ, പങ്കെടുത്ത പ്രിയപ്പെട്ട റൈഡേഴ്‌സ്_ അജോയ്, റിജോ,നിതിൻ,പ്രവീൺ, ഷിജു, സോണി, fr. തോമസ് എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും തുടർന്നുള്ള സഹകരണം പ്രതീക്ഷിച്ചും അടുത്ത യാത്രയ്ക്കയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകൊണ്ട് .............

സുബിൻ ~

കാരുണ്യ ഹസ്തവുമായി തണ്ടർ സ്‌ട്രൈക്കേഴ്‌സ് ഐടിഐയിൽ മെക്കാനിക്ക് ഡിപ്ലോമ കഴിഞ്ഞ്  ജോലിചെയ്തുവരികയായിരുന്ന വയലത്തല  കുറ്റിക...
13/09/2021

കാരുണ്യ ഹസ്തവുമായി തണ്ടർ സ്‌ട്രൈക്കേഴ്‌സ്

ഐടിഐയിൽ മെക്കാനിക്ക് ഡിപ്ലോമ കഴിഞ്ഞ് ജോലിചെയ്തുവരികയായിരുന്ന വയലത്തല കുറ്റിക്കാട്ടിൽ( കൊല്ലംപറമ്പിൽ)അഭിലാഷ് ജോസഫ് (24)ന് വയലത്തല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു കൊടുക്കുന്ന ഉദ്യമത്തിൽ വയലത്തല ബൈക്ക് റൈഡേഴ്‌സിന്റെ സഹോദര സൗഹൃദ കൂട്ടായ്മയായ തണ്ടർ സ്‌ട്രൈക്കേഴ്‌സ് സഹായം നൽകി.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അഭിലാഷ് മാതാപിതാകളുടെ മരണ ശേഷം അമ്മയുടെ സഹോദരിയുടെ വീട്ടിൽ ആണ് കഴിയുന്നത്. രണ്ടുവർഷം മുൻപ് ക്യാൻസർ ബാധിതനായി പിതാവ് രോഗാവസ്ഥയിൽ ആയിരുന്ന സമയത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. രോഗാവസ്ഥയിൽ ഉള്ള ഇരുവർക്കും വാസയോഗ്യമായ ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.. ഈ കുടുംബത്തെ സഹായിക്കുവാൻ താല്പര്യം ഉള്ളവർക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

*Thunder Strikers Vayalathala* എന്ന റൈഡിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായുള്ള കിറ്റുകൾ നൽകി. ...
24/06/2021

*Thunder Strikers Vayalathala* എന്ന റൈഡിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായുള്ള കിറ്റുകൾ നൽകി. കുറിച്ചിമുട്ടം എന്ന സ്ഥലത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകളും മറ്റു പഠന വസ്തുക്കൾ അടങ്ങിയ കിറ്റും ആണ് നൽകിയത്. ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായും മറ്റു പല തരത്തിലും സഹകരിച്ച എല്ലാ റൈഡർമാരോടും നന്ദിയും അഭിനന്ദനവും അറിയിക്കുന്നു 🙏🙏🙏

വയലത്തല ബൈക്ക് റൈഡേഴ്സ് സംഘടനയായ  *തണ്ടർ സ്‌ട്രൈക്കേഴ്‌സ്*  +2 പരീഷയിൽ എല്ലാ വിഷയത്തിനും A+ നേടിയ വയലത്തല സ്വദേശി നിസി ജ...
05/11/2020

വയലത്തല ബൈക്ക് റൈഡേഴ്സ് സംഘടനയായ *തണ്ടർ സ്‌ട്രൈക്കേഴ്‌സ്* +2 പരീഷയിൽ എല്ലാ വിഷയത്തിനും A+ നേടിയ വയലത്തല സ്വദേശി നിസി ജോസിനെ അനുമോദിച്ചു കൊണ്ട് മൊമൻറ്റൊ നൽകി.🙏🙏🙏

വയലത്തല ബൈക്ക് റൈഡേഴ്സ് സംഘടനായ *തണ്ടർ സ്‌ട്രൈക്കേഴ്‌സ്*   വയലത്തല സ്വദേശിയായ മാധവൻ എന്ന വ്യക്തിക്ക് ഇടത് കാലിന്റെ ശസ്ത്...
31/10/2020

വയലത്തല ബൈക്ക് റൈഡേഴ്സ് സംഘടനായ *തണ്ടർ സ്‌ട്രൈക്കേഴ്‌സ്* വയലത്തല സ്വദേശിയായ മാധവൻ എന്ന വ്യക്തിക്ക് ഇടത് കാലിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയുടെ ഒരു പങ്ക് നൽകിയപ്പോൾ.. രോഗത്താൽ അരയ്ക്ക് താഴോട്ട് തളർന്നതും വലത് കാൽ മുറിച്ച് മാറ്റിയതുമാണ്. ഏവരുടെയും പ്രാർത്ഥനയും സാമ്പത്തിക സഹായങ്ങളും ഈ കുടുംബം പ്രതീക്ഷിക്കുന്നു..

https://www.facebook.com/groups/223560154831966/permalink/978633559324618/?sfnsn=wiwspwa

Like # share  # subscribe
07/06/2020

Like # share # subscribe

An adventures ride from vayalathala - pathanamthitta to mamalakandam by THUNDER STRIKERS

31/05/2020

Address

Pathanamthitta
689645

Telephone

+918547550201

Website

Alerts

Be the first to know and let us send you an email when Thunder Strikers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thunder Strikers:

Share