Yellow Ink.

Yellow Ink. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yellow Ink., Sports, Mormugao.

കളിയുടെ അമ്പതാം മിനിറ്റിൽ ജെസ്സൽ കാർനെയ്റോ പെനാൽറ്റി ബോക്‌സിൻ്റെ അറ്റത്ത് നിന്നും തൊടുത്ത ഒരു ഇടം കാലൻ ഷോട്ട് ചെന്നൈ ക്ര...
22/12/2021

കളിയുടെ അമ്പതാം മിനിറ്റിൽ ജെസ്സൽ കാർനെയ്റോ പെനാൽറ്റി ബോക്‌സിൻ്റെ അറ്റത്ത് നിന്നും തൊടുത്ത ഒരു ഇടം കാലൻ ഷോട്ട് ചെന്നൈ ക്രോസ്സ് ബാറിനെ കിടിലം കൊള്ളിച്ചു. അത് പോലെ തന്നെ വിറക്കുകയായിരുന്നു പേരു കേട്ട ചെന്നൈ പ്രതിരോധനിര.

ആരാധകർ കാത്തിരുന്ന പോരാട്ട വീര്യം ബ്ലാസ്റ്റേഴ്സ് പുറത്തെടുത്ത മത്സരം. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ് സി യെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ മഞ്ഞപ്പട, ഇന്ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന സതേൺ ഡെർബിയിൽ അതേ സ്കോറിന് ചെന്നൈയൻ എഫ്.സി യെ തകർത്തു. അൽവാരോ വാസ്‌ക്കസ്, പെരേര ഡയസ് എന്നിവരെ മുൻ നിരയിൽ നിർത്തി 4-4-2 ഫോമേഷനിൽ കളിച്ച ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ഏറ്റവും മികച്ച ആക്രമണ ഫുട്ബോൾ ആണ് കാഴ്ച്ച വെച്ചത്. മിഡ് ഫീൽഡിൽ എഡ്രിയൻ ലൂണയും, സഹൽ അബ്ദുൽ സമദും , തരം കിട്ടുമ്പോൾ വിങ്ങുകളിലൂടെ ഖാബ്രയും ജെസ്സലും ആക്രമണത്തിന് പിന്തുണയേകി. 14 ഷോട്ടുകളും അതിൽ 7 ഓൺ ടാർഗറ്റ് ഷോട്ടുകളും ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കാഴ്ച്ച വെച്ചത്.

ഒമ്പതാം മിനിറ്റിൽ പൂട്ടിയ നൽകിയ ലോങ് ബോൾ, ഓഫ് സൈഡ് ട്രാപ്പിൽ പെടാതെ ഡയസ് വരുതിയിലാക്കി ഫാർ പോസ്റ്റിലേക്ക് ഒരു അത്യുഗ്രൻ വലം കാലൻ ഷോട്ട്. സ്കോർ 0-1. പുതിയ കോച്ചിന് കീഴിൽ, വിദേശ കളിക്കാരുടെ കൂടെ കളിച്ച്, വളരെ പക്വത വന്ന പ്രകടനം ആയിരുന്നു സഹലിൻ്റേത്. മുൻ സീസണുകളിൽ കണ്ടിരുന്ന അനാവശ്യ ഡ്രിബ്ലിംഗോ, പന്ത് കാലിൽ കിട്ടുമ്പോൾ ഉള്ള പരവേശമോ ഇല്ല. കൃത്യമായ പന്തടക്കവും, പാസിങ്ങും, ഓൺ ടാർഗറ്റ് ഷോട്ടുകളും. ഈ സീസൺ സഹൽ മിന്നും എന്നത് തീർച്ച. മൂന്നാം ഗോൾ എഡ്രിയൻ ലൂണ നേടി.

മനോഹരമായ വൺ ടച്ച് പാസുകളും, മധ്യ നിരയിൽ പന്തുമായി മുന്നേറുന്ന ചെന്നൈ പ്ലെയേഴ്‌സിൽ നിന്നുള്ള ബോൾ റിക്കവറികളും ചേർന്ന മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ഈ ജയത്തോടെ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ടീം, വരും മത്സരങ്ങളിലും ഇതേ പോരാട്ട വീര്യം നിലനിർത്തുമെന്ന് പ്രത്യാശിക്കാം..

ഇന്നത്തെ മത്സരത്തിലെ Yellow Ink Bright Star : എഡ്രിയൻ ലൂണ

Come on Blasters !!!

ഡ്യുറൻ്റ് കപ്പിന് ശേഷം നടന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്ന് വിജയം. പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സര...
08/10/2021

ഡ്യുറൻ്റ് കപ്പിന് ശേഷം നടന്ന ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ്ന് വിജയം. പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയത്. ഈ സീസൺ ടീമിലെത്തിയ വിദേശ താരങ്ങളായ ഭൂട്ടാൻ ക്യാപ്റ്റൻ ചെൻചോ, അൽവാരോ വാസ്‌ക്കസ് എന്നിവർ മഞ്ഞപ്പടയ്ക്കായി ഗോളുകൾ നേടി.

ഡ്യുറൻ്റ് കപ്പിലും, മുൻ പ്രീ സീസൺ മൽസരങ്ങളിലും കേരളത്തെ അലട്ടിയിരുന്ന ഫിനിഷിങ് ലെ പോരായ്മയ്ക്ക് ഒരു പരിധി വരെ ഈ മത്സരം ഉത്തരം നൽകുന്നു. പല പ്രഗത്ഭ താരങ്ങൾക്കും ആദ്യ പകുതിയിൽ വിശ്രമം അനുവദിച്ച കോച്ച് വിക്കാമുനോവിച്ച് ക്യാപ്റ്റൻസ് ബാൻഡ് നൽകിയത് മലയാളി താരം കെ. പ്രശാന്തിനായിരുന്നു. തുടക്കം മുതൽ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് പത്താം മിനിറ്റിൽ മുന്നിലെത്തി. വലത് വിങ്ങിൽ നിന്ന് നീക്കം തുടങ്ങാൻ തയ്യാറെടുത്ത ഇന്ത്യൻ നേവി താരങ്ങളിൽ നിന്ന് ഞൊടിയിടയിൽ പന്ത് റാഞ്ചിയെടുത്ത് പ്രശാന്ത് ചെൻചോക്ക് നൽകി. പെനാൽറ്റി ബോക്സിനകത്ത് വെച്ച് പന്ത് സ്വീകരിച്ച ചെൻചോ ഇടം കാല് കൊണ്ട് വെട്ടിച്ച് മൂന്ന് ഇന്ത്യൻ നേവി ഡിഫണ്ടർമാരെയും കബിളിപ്പിച്ച് വലം കാൽ കൊണ്ട് ഒരത്യുഗ്രൻ ഷോട്ട് ഉത്തിർത്തു. സ്കോർ 1-0. അത്രയും ഒരു കൂൾ ഫിനിഷ് ഈ സീസണിൽ കേരള ബൂട്ടിൽ നിന്നും ഇത് വരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. സുന്ദരമായ കാഴ്ച്ച.

മത്സരത്തിൽ ഉടനീളം പന്തടക്കം കൂടുതൽ ഉണ്ടായെങ്കിലും രണ്ടാം ഗോളിനായി 88 ആം മിനിറ്റ് വരെ കാത്ത് നിൽക്കേണ്ടി വന്നു. ഉറുഗ്വേ താരം എഡ്രിയൻ ലൂണയും വിൻസി ബെറെട്ടോയും ചേർന്ന് നടത്തിയ ആക്രമണത്തിനൊടുവിൽ സ്പാനിഷ് താരം ആൽവാരോ വാസ്‌ക്കസിൻ്റെ മറ്റൊരു കാം ഫിനിഷ്. ബ്ലാസ്റ്റേഴ്സ് ആക്രമണം എന്താകാം എന്നതിൻ്റെ കൃത്യമായ സൂചനയായിയിരുന്നു ആ ഗോൾ.

പ്രതിരോധ നിരയിൽ അരങ്ങേറ്റം കുറിച്ച ലെസ്ക്കോവിച്ചിനും, ഹക്കുവിനും, കസ്റ്റോഡിയൻ ആൽബിനോ ഗോമസിനും പ്രത്യേകിച്ച് മെനക്കെടേണ്ടതായി വന്നില്ല. മദ്ധ്യ നിരയിൽ ഖാബ്രയും , അയുഷും, ഗിവ്സൺ സിംഗും നല്ല പ്രകടനം തന്നെ പുറത്തെടുത്തു.

വരും സീസൺ അടുക്കും തോറും പോരായ്മകൾ തരണം ചെയ്ത് നീങ്ങുന്ന കാഴ്ചകൾ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും കാണുന്നത്..

ഇന്നത്തെ Yellow Ink. Bright Star : ചെൻചോ ഗ്യേൽഷെൻ

ഡ്യുറൻ്റ് കപ്പ് ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ഒരു ഗോളിന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ട്രിനിഡാഡ് താരം വില...
08/10/2021

ഡ്യുറൻ്റ് കപ്പ് ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ഒരു ഗോളിന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ട്രിനിഡാഡ് താരം വില്ലിസ് പ്ലാസ നേടിയ ഗോളിനാണ് ഡൽഹി എഫ്.സി മഞ്ഞപ്പടയെ കീഴടക്കിയത്.

കഴിഞ്ഞ മത്സരങ്ങളിൽ റെഡ് കാർഡ് കണ്ട താരങ്ങൾ ഒന്നുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. അതിൽ ഏറ്റവും നിഴലിച്ചത് റൈറ്റ് ബാക്ക് സന്ദീപ് സിംഗിൻ്റെ അഭാവം തന്നെ ആയിരുന്നു. ഒരു പരിധി വരെ ആ കുറവ് നികത്താൻ പ്രശാന്തിനായി എങ്കിലും പ്രതിരോധ നിരയിൽ നിന്നും ആക്രമണ നിരയിലേക്കും, അത് പോലെ തിരിച്ചും സന്ദീപ് നിരന്തരം നടത്താറുള്ള അപ്പ് & ഡൗൺ റൺ കളിയിലാകെ മിസ്സ് ചെയ്തു.

മധ്യനിരയിൽ ഖാബ്ര, ഗിവ്സൺ സിംഗ്, ആയുഷ് എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. മുൻ നിരയിൽ കെ.പി.രാഹുലിന് രണ്ടാം പകുതിയിൽ ഗോൾഡൻ ചാൻസുകൾ എന്ന് തന്നെ വിളിക്കേണ്ട 2-3 അവസരങ്ങൾ എങ്കിലും ലഭിച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. മുൻ നിരയിലെ അപക്വത ഒരിക്കൽ കൂടി തുറന്ന് കാട്ടിയ മത്സരം.

സഹൽ ഫിറ്റ് ആയതും, രാഹുലുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ചതും പ്രതീക്ഷയുളവാക്കുന്നവയാണ് എങ്കിലും ഗോൾ എന്നുറച്ച, ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കേ രാഹുൽ നൽകിയ പാസ് ഫിനിഷ് ചെയ്യാൻ സഹലിനും കഴിഞ്ഞില്ല.

വിദേശ താരങ്ങൾ മുൻ നിരയിൽ ട്രെയിൻ ചെയ്യുന്നതോടെ ആക്രമണ പ്രതിസന്ധിക്ക് വരും സീസണിൽ പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം..

ഇന്നത്തെ Yellow Ink. Bright Star : കെ.പി.രാഹുൽ

ഡ്യുറൻ്റ് കപ്പ് രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. സതേൺ ഡർബി എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ബംഗളുരു എഫ...
15/09/2021

ഡ്യുറൻ്റ് കപ്പ് രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. സതേൺ ഡർബി എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ ബംഗളുരു എഫ് സി ആണ് എതിരില്ലാത്ത രണ്ട് ഗോളിന് മഞ്ഞപ്പടയെ തകർത്തത്. വൻ താരനിരയില്ലാതെയാണ് ബംഗളുരു കളത്തിൽ ഇറങ്ങിയത് എന്നതും മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി എന്നതും ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിന് ടീമിൻ്റെ പ്രകടനത്തിൽ ആശങ്ക സൃഷ്ടിക്കുന്നവയാണ്. ഒരു തകർപ്പൻ ഡയറക്ട് ഫ്രീ കിക്കിലൂടെ നംഗ്യാൽ ഭൂട്ടിയയും ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ്സ് ഹെഡ് ചെയ്ത് ലിയോൺ അഗസ്റ്റിനും ബംഗളുരുവിനായി ഗോളുകൾ നേടി. കേരള നിരയിൽ നിന്നും രണ്ട് യെല്ലോ കാർഡുകൾ കണ്ട് സെൻ്റർ ബാക്ക് റൂവിയ ഹോർമിപാമും സന്ദീപ് സിംഗും, ഡയറക്ട് റെഡ് കാർഡ് കണ്ട് ദെനെചന്ദ്ര മീയ്ട്ടെയും പലപ്പോഴായി പുറത്ത് പോയി.

ആദ്യ പകുതിയിൽ ശ്രീക്കുട്ടൻ്റെ രണ്ട് മനോഹര ക്രോസ്സുകൾ ഇടത് വിങ്ങിൽ നിന്നും പിറന്നു. പക്ഷേ പതിവ് പോലെ ക്രോസ്സ് സ്വീകിരക്കാൻ പാകത്തിന് ആരും തന്നെ ബോക്സിനുള്ളിൽ ഉണ്ടായില്ല. 34 ആം മിനിറ്റിൽ ഒരു ലോങ്ങ് റേഞ്ചർ പരീക്ഷിക്കാനും ശ്രീക്കുട്ടന് കഴിഞ്ഞു. 38 ആം മിനിറ്റിൽ എഡ്രിയൻ ലൂണ ഗോൾ പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് തൊടുത്ത് വിട്ട ഫ്രീ കിക്ക് ഗോളാകുമെന്ന് തോന്നിപ്പിച്ചെങ്കിലും ഗോൾ കീപ്പർ തട്ടിയകറ്റി. പക്ഷേ മത്സരത്തിലെ ഏറ്റവും നല്ല അവസരം വന്നത് 42 ആം മിനിറ്റിൽ ആയിരുന്നു. കേരള ഹാഫിൽ നിന്നും സദീപ് നൽകിയ ലോങ്ങ് ബോൾ കൊണ്ട് ശ്രീക്കുട്ടൻ കുതിച്ചു. രണ്ട് ഡിഫെൻഡർമാരും ഗോൾ കീപ്പറും ശ്രീക്കുട്ടനു നേരെ പാഞ്ഞടുത്തു. ഈ സമയം ഫ്രീ ആയി ഓപ്പൺ പോസ്റ്റിൽ ലൂണ ഓടിയടുക്കുന്നുണ്ടായിരുന്നു. പക്ഷേ ലൂണയ്ക്ക് പാസ് നൽകാതെ ശ്രീക്കുട്ടൻ അടിച്ച ഷോട്ട് കീപ്പർ ലാറ ശർമ തട്ടിയകറ്റി. വൈകാതെ ലീഡ് നേടിയ ബംഗളുരു മത്സര നിയന്ത്രണം ഏറ്റെടുത്തു.

ജെസ്സൽ, പ്രശാന്ത്, ഖാബ്ര എന്നിവരില്ലാതെ മത്സരം തുടങ്ങിയ കോച്ച് വുക്കാമനോവിച്ച് ബംഗളുരുവിനെ underestimate ചെയ്തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സന്ദീപ് സിംഗ് പോലുള്ള സീനിയർ താരങ്ങൾ അനാവശ്യ ഫൗൾ വഴങ്ങി റെഡ് കാർഡ് വാങ്ങി പുറത്ത് പോയതും ആശങ്ക തന്നെ. ഡ്യുറൻ്റ് കപ്പിലും വരും ISL സീസണിലും ആരാധകരുടെ പ്രതീക്ഷയനുസരിച്ച് ഉയരണമെങ്കിൽ ഇനിയും ഒരുപാട് ദൂരം പോകേണ്ടിയിരിക്കുന്നു എന്ന് കാട്ടി തന്ന മത്സരം.
ഇന്നത്തെ മത്സരത്തിലെ Yellow Ink. Bright Stars: ശ്രീക്കുട്ടൻ

ഡ്യുരൻഡ് കപ്പ് അരങ്ങേറ്റ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഈ വർഷം ടീമിലെത്തിയ ഉറുഗ്വായ് താരം എഡ്രിയൻ ലൂണ നേടിയ പെന...
11/09/2021

ഡ്യുരൻഡ് കപ്പ് അരങ്ങേറ്റ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഈ വർഷം ടീമിലെത്തിയ ഉറുഗ്വായ് താരം എഡ്രിയൻ ലൂണ നേടിയ പെനാൽറ്റി ഗോളിലാണ് മഞ്ഞപ്പട ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയത്. റുവിയ ഹോർമിപാം, എനെസ് സിപ്പോവിച്ച് എന്നിവർ സെൻ്റർ ബാക്കുകൾ ആയി ഇറങ്ങിയ മത്സരത്തിൽ പ്രധിരോധ നിരയ്ക്ക് വലിയ വെല്ലുവിളികൾ ഉണ്ടായില്ല. ഡിഫൻസീവ് മിഡ് ഫീൽഡർ റോളിൽ ജീക്ക്സൺ സിംഗും, അറ്റാക്കിങ് റോളിൽ ഹർമൻജോദ് ഖാബ്രയും എഡ്രിയൻ ലൂണയും ഒത്തിണക്കത്തോടെ കളിച്ചു.

എന്നാൽ ഏറ്റവും അപകടകാരികൾ ആയത് ഇടത് നിന്നും വലത് നിന്നും നിരന്തരം ക്രോസ്സുകൾ നൽകി കൊണ്ടിരുന്ന വിംഗർമാർ ജെസ്സൽ കാർണെയ്റോയും സന്ദീപ് സിംഗും ആണ്. പക്ഷേ ആ ക്രോസ്സുകൾ ഒന്നും തന്നെ പിടിച്ചെടുത്ത് ഗോളിലേക്ക് തിരിച്ച് വിടാൻ രാഹുലിനായില്ല. ഒരു നല്ല സ്ട്രൈക്കറുടെ അഭാവം വീണ്ടും തുറന്നു കാട്ടിയ മത്സരം.

വലത് വിംഗിൽ പ്രശാന്ത് സന്ദീപ് സിംഗിന് നല്ല പിന്തുണയേകി. പക്ഷേ അതു പോലെ ഇടത് വിങിൽ ജെസ്സലിന് വേണ്ടത്ത്ര സപ്പോർട്ട് കിട്ടാത്തത് പോലെ തോന്നിപ്പിച്ചു.

അറ്റാക്കിങ് പോരായ്മ മാറ്റി നിർത്തിയാൽ ഒത്തിണക്കത്തോടെ കളിച്ച ഒരു പ്രതിരോധത്തിത്തെയും മധ്യ നിരയെയും കളിയിൽ കണ്ടു.

വരും മത്സരങ്ങളിൽ ഭൂട്ടാൻ ക്യാപ്റ്റൻ ചെങ്കോ വരുന്നതോടെ ആക്രമണ മികവിനും മാറ്റമുണ്ടാകും എന്ന് പ്രത്യാശിക്കാം..

ഇന്നത്തെ മത്സരത്തിലെ Yellow Ink. Bright Stars: സന്ദീപ് സിംഗ്, എഡ്രിയൻ ലൂണ

Comeon Blasters !!! 💛

നിരാശാ ജനകമായ ആദ്യ മത്സരത്തിലെ തോൽവിയ്ക്കും, ഇഞ്ചോടിഞ്ച് പൊരുതി നേടിയ 3-3 സമനിലയ്ക്കും ശേഷം ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന്...
03/09/2021

നിരാശാ ജനകമായ ആദ്യ മത്സരത്തിലെ തോൽവിയ്ക്കും, ഇഞ്ചോടിഞ്ച് പൊരുതി നേടിയ 3-3 സമനിലയ്ക്കും ശേഷം ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പ്രീ സീസൺ വിജയം. കൊച്ചി, പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-0 ന് ആണ് ബ്ലാസ്റ്റേഴ്സ് ജമ്മു & കശ്മീർ എഫ്. സി. (JKFC) യെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച മഞ്ഞപ്പട, 43 ആം മിനിറ്റിൽ സെയ്ത്യാസെൻ സിംഗിലൂടെ ലീഡ് നേടി. പെനാൽറ്റി ബോക്സിൻ്റെ പുറത്ത് നിന്ന് ഗിവ്സൺ സിംഗ് മൂന്ന് JKFC കളിക്കാരുടെ മുകളിലൂടെ ചിപ്പ് ചെയ്ത് നൽകിയ പാസ്, കൃത്യമായ ടൈമിംഗോടെ ഒടിയടുത്ത സെത്യാസെൻ ഫസ്റ്റ് ടച്ചിലൂടെ നിയന്ത്രണത്തിലാക്കി. പാഞ്ഞടുക്കുന്ന JKFC ഗോൾ കീപ്പറുടെയും ഡിഫൻ്ററുടെയും ഇടയിലൂടെ, സെത്യാസൻ സിംഗിൻ്റെ ഒരു അത്യുഗ്രൻ ഇടം കാലൻ ഷോട്ട് ഗോൾ വല കുലുക്കി. രണ്ടാം പകുതി നിരവധി സബ്സ്സ്റ്റിട്യൂഷനുകൾ കണ്ടു. പക്ഷേ ഭൂരിഭാഗം സമയവും പന്ത് കയ്യടക്കി വെച്ചിരുന്ന ബ്ലാസ്റ്റേഴ്സ്, നിരന്തരം JKFC ഗോൾ മുഖം ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ കളിയുടെ 83 ആം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. ഹാഫ് ലൈനിൽ നിന്ന് മലയാളി താരം ബിജോയ് തുടങ്ങി വെച്ച നീക്കം, അനിൽ ഗോവാങ്കർ ഒരു ലോങ്ങ് ബോളായി ബോക്സിനകത്തേക്ക് നൽകി. പാഞ്ഞടുത്ത ശ്രീക്കുട്ടനിൽ നിന്നും JKFC ഗോൾ കീപ്പർ അത് തട്ടി മാറ്റി എങ്കിലും, സെക്കൻഡ് ബോൾ കൃത്യമായി വിൻ ചെയ്ത് സഞ്ജീവ് സ്റ്റാലിൻ പന്ത് വലയിലെത്തിച്ചു.

പ്രതീക്ഷിക്കാൻ ഒരുപാട് വക നൽകുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച്ച വെച്ചത്. സന്ദീപ് സിംഗ് കളം നിറഞ്ഞ് കളിച്ചു. ഡിഫൻസിലെ ചുമതലയ്ക്കൊപ്പം നിരന്തരം വലത് വിങ്ങിൽ പറന്ന് കയറിയ സന്ദീപ് ഒട്ടനേകം ക്രോസുകൾ പെനാൽറ്റി ബോക്സിലേക്ക് നൽകുകയുണ്ടായി. അത് പോലെ തന്നെ എടുത്ത് പറയേണ്ട പ്രകടനമാണ് പുതിയ ഉറുഗ്വായ് സൈനിംഗ് ഏഡ്രിയൻ ലൂണയുടേത്. മധ്യ നിരയിൽ ആക്രമണ ഫുട്ബാളിൻ്റെ ചുക്കാൻ ലൂണയുടെ കാലുകളിൽ ആയിരുന്നു. സ്പേസ് ഉള്ളതനുസരിച്ച് മധ്യനിരയിൽ നിന്നും പന്ത് വിങ്ങുകളിലേക്കോ, ത്രൂ ബോളിലൂടെ പെനൽറ്റി ബോക്സിലേക്കോ ലൂണ പകർന്നു നൽകി.

ഈ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്സ് ദുരന്ത് കപ്പിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്നത്തെ മത്സരത്തിലെ Yellow Ink. Bright Stars : ഏഡ്രിയൻ ലൂണ, സന്ദീപ് സിംഗ്

Come on Blasters !!! 💛

Address

Mormugao

Website

Alerts

Be the first to know and let us send you an email when Yellow Ink. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category