23/09/2025
മയ്യിൽ യങ്ങ്ചാലഞ്ചേഴ്സിൻ്റെ ഡ്രോൺ അക്കാദമി മൺസൂൺ ക്ലബ് ലിഗ് പ്രൗഡഗംഭിരമായി അവസാനിച്ചു. മയ്യിൽ സ്വർണ്ണകപ്പിന്ശേഷം കാണികളെ കൊണ്ട് നിറഞ്ഞ ഫൈനൽമത്സരം. ആകാശത്ത് കെട്ടിനിന്ന മഴമേഘങ്ങൾവരെ പെയ്തിറങ്ങാൻ മറന്ന്പോയ ഞാറാഴ്ച വൈകുന്നേരം. സംഘാടകർ ആഗ്രഹിച്ചപ്പോലെ തന്നെ 5.30 ന് കൊയ്യം സുരേഷ്കുമാർ വിസിൽ മുഴക്കി. ടൂർണ്ണമെൻ്റിൽ പരാജയം അറിയാതെ ഫൈനൽ ബർത്ത് നേടിയ കഴിഞ്ഞ ഒരു പതിറ്റാണ്ട് ആയി ലിഗിൽ മത്സരിച്ച് കൊണ്ടിരിക്കുന്ന ചമയം വസ്ത്രാലയം ..മറുവശത്ത് ഈ വർഷം പുതുമുഖമായി വന്ന് നിർണ്ണായമത്സരങ്ങളിൽ വിജയം കൈപിടിയിൽ ഒതുക്കുന്ന അൽ നൂർ ട്രാൻസ്പോർട്ട്. മത്സരം തുടങ്ങി ആദ്യമിനുട്ടുകളിൽ തന്നെ ചമയം വിങ്ങുകളിൽ കൂടി ആക്രമണത്തിന് തുടക്കമിട്ടു. ക്രമേണ അൽ നൂർ കളിയുടെ താളം കണ്ടെത്തുകയും എതിർഗോൾ മുഖത്തേക്ക് പന്തുകൾ എത്തിച്ച്കൊണ്ടെയിരുന്നു. പത്താം മിനുട്ടിൽ ചമയം ഗോൾകിപ്പറുടെ Box ന് പുറത്ത്നിന്നുള്ള ഗോൾ സെയ്റ്വിൽ നിന്ന്കിട്ടിയ ഫ്രീകിക്ക് ടൂർണ്ണമെൻ്റിലെ top scorer ആയ മൂഫിദ് പോസ്റ്റിൻ്റെ വലത് മൂലയിൽ ഗോളിയെ കാഴ്ചകാരനാക്കി വെള്ളവല കുലുക്കി. ഒരു ഗോളിന് പുറകിലായ ചമയം തിരിച്ചുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കി. അതിനിടയിൽ ചമയത്തിൻ്റെ ഒരു അവസരം ടൂണ്ണമെൻ്റിലെ Best ഗോൾകീപ്പറായ വെറ്ററൽതാരം ജലേഷിൻ്റെ മികച്ച ഒരു Save ഇല്ലായിരുന്നെങ്കിൽ ചമയം സമനിലപിടിച്ചേനെ. ഒരു ഗോളിന് എങ്ങനെ മത്സരം പിടിച്ച് നിർത്താമെന്ന അൽ നൂറിൻ്റെ തന്ത്രങ്ങൾ ഫലം കണ്ടു എന്നാണ് അവസാനവിസിൽ മുഴങ്ങുമ്പോൾ നമ്മൾ കണ്ടത്. ടൂർണ്ണമെൻ്റിലെ മികച്ചതാരമായി തിരത്തെടുത്ത പ്രതിരോധഭടൻ അതുൽ കിളിയത്തിൻ്റെ മികവ് കൂടിയാണ് അൽനൂറിന് കപ്പിൽ മുത്തമിടാൻ സഹായിച്ചത്. ലീഗിലെ 19 മത്സരങ്ങൾ.. നിരവധി സുന്ദരമായ പാസുകൾ സെയ്‌വുകൾ ലോണ്ട് Range, ഒറ്റയാൻ മുന്നേട്ടങ്ങൾ.. എല്ലാകൊണ്ടും ഗംഭീരമായ ലീഗ് മത്സരം. ഫൈനൽ മത്സരത്തിലെ സമ്മാനധാന ചടങ്ങിൽ സിദ്ദിഖ് കല്യാശ്ശേരിയും കൂടെ YCM ഭാരഭാഹികളും സാനിധ്യമായി. 28 വർഷത്തെ രാജ്യ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച ക്ലബിൻ്റെ പ്രധാന കളിക്കാരനായിരുന്ന ഹോണററി ക്യാപ്ടൻ ശ്രീ.സുരേഷ് ബാബുവിനെയും,ക്ലബിൻ്റെ മുൻകാല കളിക്കാരനായ ശ്രീ.കെ ബാലനെയും ചടങ്ങിൽ ആദരിച്ചു..
നമ്മുടെ ലീഗ് മത്സരം ഗംഭിരമായി നടത്താൻ സഹായിച്ച നമ്മുടെ franchise ടീടുകളോടും സമ്മാനങ്ങൾ sponsor ചെയ്ത മയ്യിലെ സ്ഥാപനങ്ങളോടും അതോടപ്പം എല്ലാദിനവും മത്സരങ്ങൾ കാണാനെത്തിയ നമ്മുടെ ഫുട്ബോൾ ആരാധകരോടും സ്നേഹവും കടപ്പാടും അറിയിക്കുന്നു.