KL14 Sports News

KL14 Sports News [email protected]
9539777937

സ്പോർട്സ് വാർത്തകൾ......

ത്രിരാഷ്ട്ര പരമ്പര: റുതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന ജയംത്രിരാഷ്ട്ര...
09/06/2026

ത്രിരാഷ്ട്ര പരമ്പര: റുതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന ജയം

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എക്ക് ആവേശജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തപ്പോള്‍ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക എ 48.5 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ടായി.
72 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റൻ സഹന്‍ ആരാച്ചിഗെയുടെ പോരാട്ടം ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 48-ാം ഓവറില്‍ സഹനെ പുറത്താക്കിയ അന്‍ഷുല്‍ കാംബോജാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 17 റണ്‍സ് മാത്രമായിരുന്നു ശ്രീലങ്ക എക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ എ റുതുരാജ് ഗെയ്കവാദിന്‍റെ (114 പന്തില്‍ 101) സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ തിലക് വര്‍മയുടെ (97 പന്തില്‍ 60) അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (12 പന്തില്‍ 14) തിളങ്ങാന്‍ കഴിഞ്ഞില്ല. പ്രഭ്സിമ്രാന്‍ സിംഗ്(2) നിരാശപ്പെടുത്തിയപ്പോള്‍ പ്രിയാന്‍ഷ് ആര്യ(32), ആയുശ് ബദോനി(18 പന്തില്‍ 24), സുയാൻഷ് ഷെഡ്ജെ(14 പന്തില്‍ 26*) ഇന്ത്യക്കായി തിളങ്ങി. പരമ്പരയിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ എ വ്യാഴാഴ്ച അഫ്ഗാനിസ്ഥാന്‍ എയെ നേരിടും.

പോർച്ചുഗൽ ഫാൻസ് ചാമ്പ്യന്മാർകാസർഗോഡ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ  ലോക കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് സ...
07/06/2026

പോർച്ചുഗൽ ഫാൻസ് ചാമ്പ്യന്മാർ

കാസർഗോഡ് ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ ലോക കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പോർച്ചുഗൽ ഫാൻസ് ചാമ്പ്യന്‍മാരായി. സ്പെയിൻ ഫാൻസ്, പോർച്ചുഗൽ ഫാൻസ്, ബ്രസീൽ ഫാൻസ്, അർജൻ്റിന ഫാൻസ് എന്നീ ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്.

അരങ്ങേറ്റക്കാരന്‍ മാനവ് സുതറിന് 3 വിക്കറ്റ്; ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍; അഫ്ഗാനിസ്ഥാന്‍ പതറുന്നുഅഫ്ഗാനിസ്ഥാനെതിരായ ഏക ടെ...
07/06/2026

അരങ്ങേറ്റക്കാരന്‍ മാനവ് സുതറിന് 3 വിക്കറ്റ്; ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍; അഫ്ഗാനിസ്ഥാന്‍ പതറുന്നു

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിന് 564 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, അഫ്ഗാനിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

113 റണ്‍സാണ് അഫ്ഗാന്റെ സ്‌കോര്‍ബോര്‍ഡിലുള്ളത്. ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റ് കളിക്കുന്ന മാനവ് സുതര്‍ മൂന്ന് വിക്കറ്റുകല്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റുണ്ട്. റഹ്മത്ത് ഷാ (43) ക്രീസിലുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ഇപ്പോഴും 451 റണ്‍സ് പിറകിലാണ് അഫ്ഗാന്‍. ഫോളോഓണ്‍ ഭീഷണി നേരിടുകയാണ് അഫ്ഗാനിപ്പോള്‍.

അബ്ദുള്‍ മാലിക്ക് (16), സെദിഖുള്ള അടല്‍ (17), റഹ്മാനുള്ള ഗുര്‍ബാസ് (12), ഹഷ്മതുള്ള ഷാഹിദി (20), അഫ്‌സര്‍ സസായ് (3) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. നേരത്തെ ശുഭ്മാന്‍ ഗില്‍ (126), കെ എല്‍ രാഹുല്‍ (100) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സായ് സുദര്‍ശന്‍ (81), റിഷഭ് പന്ത് (81), വാഷിംഗ്ടണ്‍ സുന്ദര്‍ (പുറത്താവാതെ 52) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. അഫ്ഗാന് വേണ്ടി മുഹമ്മദ് സലീം സെയ്ഫി ആറ് വിക്കറ്റെടുത്തു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഗില്‍, പന്ത, ധ്രുവ് ജുറെല്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ നഷ്ടമായി. 177 പന്തില്‍ 126 റണ്‍സെടുത്ത ഗില്‍ 15 ഫോറും ഒരു സിക്‌സും പറത്തി. 121 പന്തില്‍ ആറ് ഫോറും 3 സിക്‌സും പറത്തിയാണ് പന്ത് 81 റണ്‍സടിച്ചത്. പിന്നീട് സുന്ദറും സുതറും (28) ചേര്‍ന്ന് ഇന്ത്യയെ 500 കടത്തി. വാലറ്റത്ത് മുഹമ്മദ് സിറാജ് 12 പന്തില്‍ 22 റണ്‍സ് നേടി പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു.
Asianet news

ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍; സഞ്ജു സാംസണ്‍ തുടരുംഇന്ത്യൻ ടി20 ക്രിക്കറ്റില്‍ പുതിയൊരു യുഗത്തിന് തുടക...
06/06/2026

ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍; സഞ്ജു സാംസണ്‍ തുടരും

ഇന്ത്യൻ ടി20 ക്രിക്കറ്റില്‍ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിസിസിഐ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു.

സൂര്യകുമാർ യാദവിന് പകരമായി ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. അയർലൻഡ്- ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മികച്ച നേതൃപാടവമുള്ള ശ്രേയസിന്റെ കീഴില്‍ ഒരു പുതിയ യുഗമാണ് ഇന്ത്യൻ ടി20 ക്രിക്കറ്റില്‍ ആരംഭിക്കുന്നത്. 15 വയസ്സുകാരനായ വൈഭവ് സൂര്യവൻഷിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഐപിഎല്‍ 2026-ല്‍ രാജസ്ഥാൻ റോയല്‍സിനായി നടത്തിയ അവിശ്വസനീയ പ്രകടനം (776 റണ്‍സ്, 237.31 സ്‌ട്രൈക്ക് റേറ്റ്) ആണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. ഇന്ത്യൻ പുരുഷ ടീമില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറുന്നു.

ശ്രേയസ് അയ്യർ ക്യാപ്റ്റനായും തിലക് വർമ്മ വൈസ് ക്യാപ്റ്റനായും ചുമതലയേല്‍ക്കും. സഞ്ജു സാംസണ്‍, ഇഷാൻ കിഷൻ, അക്സർ പട്ടേല്‍, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങളും ടീമില്‍ ഉള്‍പ്പെടുന്നു. 2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സും വരാനിരിക്കുന്ന ടി20 ലോകകപ്പും ലക്ഷ്യമാക്കിയുള്ള ഒരു വലിയ തയ്യാറെടുപ്പാണ് ഈ പരമ്പരകളെന്ന് സൂചനയുണ്ട്. ജൂണ്‍ അവസാനത്തോടെ ആരംഭിക്കുന്ന അയർലൻഡ് പരമ്പരയ്ക്ക് ശേഷം ജൂലൈ മാസത്തിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായുള്ള ബിസിസിഐയുടെ നിർണ്ണായക ചുവടുവെപ്പായാണ് ഈ മാറ്റങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ടീം: ശ്രേയസ് അയ്യർ (സി), അഭിഷേക്, സഞ്ജു, ഇഷാൻ, ദുബെ, തിലക് (വിസി), നിതീഷ്, അക്സർ, സുന്ദർ, വരുണ്‍, ബിഷ്‌ണോയ്, സിറാജ്, ഹർഷിത് റാണ, അർഷ്ദീപ്, പ്രിൻസ്, വൈഭവ് സൂര്യവൻഷി.

02/06/2026

മുഹമ്മദ് അസ്ഹറുദ്ദീന് തകര്‍പ്പന്‍ സെഞ്ച്വറി 158* (117); ഗോവയ്ക്കെതിരെ കേരളത്തിന് വമ്പന്‍ ജയം

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് 19 റണ്‍സിന്റെ ഉജ്ജ്വല വിജയം.

ആദ്യം ബാറ്റ് ചെയ്ത് ഗോവ ഉയർത്തിയ 376 റണ്‍സെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം 46 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 10 സിക്സറുകളോടെ പുറത്താകാതെ 158 റണ്‍സ് അടിച്ചുകൂട്ടി കേരളത്തിന്റെ വിജയശില്‍പ്പിയായ മുഹമ്മദ് അസറുദ്ദീനാണ് മാൻ ഓഫ് ദി മാച്ച്‌.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗോവ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 375 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഓപ്പണർ വീർ യാദവ് (15) പെട്ടെന്ന് പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ മന്ഥൻ ഖുട്കറും (44) അഭിനവ് തേജ് റാണയും ചേർന്ന് 96 റണ്‍സ് കൂട്ടിച്ചേ�

മുഹമ്മദ് അസ്ഹറുദ്ദീന് തകര്‍പ്പന്‍ സെഞ്ച്വറി 158* (117); ഗോവയ്ക്കെതിരെ കേരളത്തിന് വമ്പന്‍ ജയംഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്...
02/06/2026

മുഹമ്മദ് അസ്ഹറുദ്ദീന് തകര്‍പ്പന്‍ സെഞ്ച്വറി 158* (117); ഗോവയ്ക്കെതിരെ കേരളത്തിന് വമ്പന്‍ ജയം

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് 19 റണ്‍സിന്റെ ഉജ്ജ്വല വിജയം.

ആദ്യം ബാറ്റ് ചെയ്ത് ഗോവ ഉയർത്തിയ 376 റണ്‍സെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം 46 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 10 സിക്സറുകളോടെ പുറത്താകാതെ 158 റണ്‍സ് അടിച്ചുകൂട്ടി കേരളത്തിന്റെ വിജയശില്‍പ്പിയായ മുഹമ്മദ് അസറുദ്ദീനാണ് മാൻ ഓഫ് ദി മാച്ച്‌.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗോവ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 375 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഓപ്പണർ വീർ യാദവ് (15) പെട്ടെന്ന് പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ മന്ഥൻ ഖുട്കറും (44) അഭിനവ് തേജ് റാണയും ചേർന്ന് 96 റണ്‍സ് കൂട്ടിച്ചേർത്തു. 115 പന്തില്‍ 134 റണ്‍സ് നേടിയ അഭിനവ് റാണയുടെ സെഞ്ചുറിയാണ് ഗോവയ്ക്ക് കരുത്തായത്. അവസാന ഓവറുകളില്‍ ക്യാപ്റ്റൻ ദീപ് രാജ് ഗാവൊങ്കറും (28 പന്തില്‍ 50) മോഹിത് റെഡ്കറും (30 പന്തില്‍ 59) ചേർന്ന് തകർത്തടിച്ചതോടെയാണ് ഗോവൻ സ്കോർ 375-ല്‍ എത്തിയത്.

കേരളത്തിനായി ഫാനൂസ് ഫായിസും ഷോണ്‍ റോജറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ സ്റ്റാർ ബാറ്റർ രോഹൻ കുന്നുമ്മലിനെ (0) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച അസറുദ്ദീൻ - കൃഷ്ണപ്രസാദ് സഖ്യം 83 റണ്‍സ് കൂട്ടിച്ചേർത്ത് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കൃഷ്ണപ്രസാദ് 66 റണ്‍സെടുത്ത് പുറത്തായി.

പിന്നീടെത്തിയ അഹമ്മദ് ഇമ്രാൻ (23), ഷോണ്‍ റോജർ (31), സല്‍മാൻ നിസാർ (22), അഭിഷേക് (27) എന്നിവർക്ക് വലിയ സ്കോറുകള്‍ നേടാനായില്ലെങ്കിലും ഒരറ്റത്ത് അസറുദ്ദീൻ ഉറച്ചുനിന്നു. 117 പന്തില്‍ 7 ഫോറും 10 ബൗണ്ടറി ലൈൻ കടത്തിയ സിക്സറുകളും ഉള്‍പ്പെടെ 158 റണ്‍സോടെ അസറുദ്ദീൻ പുറത്താകാതെ നിന്നു. കളി നിർത്തുമ്പോള്‍ വിജെഡി നിയമപ്രകാരം ജയിക്കാൻ വേണ്ട സ്കോറിനേക്കാള്‍ മുൻപിലായിരുന്നു കേരളം. ഗോവയ്ക്കായി കൗശികും ദർശൻ മിസാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അഭിമാന നേട്ടം; ലോകകപ്പ് ഫുട്ബോള്‍ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി  തഹ്സിന്‍ ജംഷീദ്ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ ഇത്ത...
02/06/2026

അഭിമാന നേട്ടം; ലോകകപ്പ് ഫുട്ബോള്‍ ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിന്‍ ജംഷീദ്

ലോകകപ്പ് ഫുട്ബോള്‍ കളിക്കാന്‍ ഇത്തവണ മലയാളിയും. 26 അംഗ ഖത്തര്‍ ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീദ് ഇടം നേടിയത്.

ഇതോടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിന്‍ മാറി. സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനുള്‍പ്പെടെ 26 അംഗ സ്ക്വാഡിനെ ഖത്തര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ലീഗ് ടീമായ അല്‍ ദുഹൈലിന്‍റെ ഭാഗമായ തഹ്സിന്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായ താരം ദേശീയതലത്തില്‍ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചു.

ഇടതുവിങ്ങറായ തഹ്സിന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച്‌ ഗോളടിക്കുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ആയിരുന്ന തഹ്സിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. യോഗ്യതാറൗണ്ടില്‍ നിര്‍ണായകമായ അവസാന രണ്ടു മത്സരങ്ങളില്‍ തഹ്സിന്‍ ബൂട്ടണിഞ്ഞു.

ഖത്തറില്‍ ചീഫ് അക്കൗണ്ടന്‍റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്‍റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ്. തഹ്സീന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ.

Asianet

നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യന്മാരായ കേരള ടീമിലെ  കാസർഗോഡിന്റെ താരങ്ങളെ അനുമോദിച്ചുകാസർഗോഡ്: ഛത്തീസ്ഗഡിൽ വെച്ച് നടന്ന ദേശ...
01/06/2026

നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യന്മാരായ കേരള ടീമിലെ കാസർഗോഡിന്റെ താരങ്ങളെ അനുമോദിച്ചു

കാസർഗോഡ്: ഛത്തീസ്ഗഡിൽ വെച്ച് നടന്ന ദേശീയ യൂത്ത് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിലെ കാസർഗോഡിന്റെ അഭിമാന താരങ്ങളായ അഫാഫിനെയും അമലിനെയും കാസർഗോഡ് ഫുട്ബോൾ കോച്ച് അസോസിയേഷൻ കമ്മിറ്റി അനുമോദിച്ചു.
യോഗത്തിൽ സിദ്ദിക്ക് ചക്കര സ്വാഗതം പറഞ്ഞു. സഹീർ ചൂരി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ പ്രമുഖൻ അസ്ലം പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. ഉത്തരദേശം ചീഫ് എഡിറ്റർ ടി.എ ശാഫി മുഖ്യാതിഥിയായി. തൽഹത്ത് അബ്ദുള്ള, സിനാൻ ചെമ്മനാട്, സിയാദ് ചേരൂർ എന്നിവർ ആശംസ പ്രസംഗം നടത്തി. അമലും അഫാഫും മറുപടി പ്രസംഗം നടത്തി. നവാസ് പള്ളിക്കാൽ നന്ദി പറഞ്ഞു.

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: അഹമ്മദ് ഇമ്രാന് സെഞ്ച്വറി; അഭിഷേക് പി. നായര്‍ക്കും മുഹമ്മദ് അസ്ഹറുദ്ദീനും അര്‍ദ്ധ...
30/05/2026

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: അഹമ്മദ് ഇമ്രാന് സെഞ്ച്വറി; അഭിഷേക് പി. നായര്‍ക്കും മുഹമ്മദ് അസ്ഹറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി; നേപ്പാളിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 15 റണ്‍സിനാണ് കേരളം കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാള്‍ 22.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 134 റണ്‍സെടുത്തു നില്‍ക്കെ മഴ മൂലം കളി തടസപ്പെട്ടു. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിനു വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാൻ പ്ലെയർ ഓഫ് ദി മാച്ച്‌.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിന്‍റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍, രോഹൻ കുന്നുമ്മലും അഭിഷേക് പി. നായരും ചേർന്ന് രണ്ടാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേർത്തു. രോഹൻ 44 റണ്‍സും അഭിഷേക് 56 റണ്‍സും നേടി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാന്‍റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഷോണ്‍ റോജർക്കും മുഹമ്മദ് അസറുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയർത്തിയ അഹമ്മദ് ഇമ്രാൻ 49-ാം ഓവറിലാണ് പുറത്തായത്.

108 പന്തില്‍ 12 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 122 റണ്‍സാണ് നേടിയത്. അസറുദ്ദീൻ 55 റണ്‍സും ഷോണ്‍ റോജർ 19 റണ്‍സും നേടി പുറത്തായി. നേപ്പാളിനു വേണ്ടി ആകാശ് ചന്ദ് മൂന്ന് വിക്കറ്റും ബിപിൻ ഖത്രി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാളിന് തുടക്കത്തില്‍ തന്നെ മായൻ യാദവിന്‍റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ അർജുൻ കുമലും ദേവ് ഖനലും ചേർന്ന് 94 റണ്‍സ് കൂട്ടിച്ചേർത്തു. 41 പന്തില്‍ 57 റണ്‍സെടുത്ത ദേവ് ഖനല്‍ റണ്ണൗട്ടായി. 50 റണ്‍സെടുത്ത അർജുൻ കുമലിനെ ആസിഫ് സലാം വിക്കറ്റിനു മുന്നില്‍ കുടുക്കിയതിനു തൊട്ടുപിറകെ മഴയെത്തുകയായിരുന്നു.

30/05/2026

നാടും നഗരവും ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക്. കാസര്‍കോട് നന്തിലത്ത് ജി മാര്‍ട്ടില്‍ സ്ഥാപിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട്...

നിങ്ങളുടെ നാട്ടില്‍ സ്ഥാപിച്ച ലോകകപ്പ് ഫ്ലക്സുകളും കട്ടൗട്ടുകളും കമെന്റ് ചെയ്യൂ...

Address

Kasaragod
671122

Alerts

Be the first to know and let us send you an email when KL14 Sports News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL14 Sports News:

Share

Category