Challenges all India sevens football Mela 2020

Challenges all India sevens football Mela 2020 challenges edathanattukara

മഴക്കാല ശുചീകരണവും കോവിഡ് പ്രതിരോധ ശുചീകരണവുമായി എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബ്ന്റെ നേതൃത്തത്തിൽ ടൗണിൽ വ്യാപാര സ്ഥാപന...
08/06/2021

മഴക്കാല ശുചീകരണവും
കോവിഡ് പ്രതിരോധ ശുചീകരണവുമായി എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബ്ന്റെ നേതൃത്തത്തിൽ ടൗണിൽ
വ്യാപാര സ്ഥാപനങ്ങൾ.
ആശുപത്രികൾ.
പൊതുവിതരണ
കേന്ദ്രങ്ങൾ.എന്നിവ ശുചീകരണം നടത്തി

04/06/2021
കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ ചലഞ്ചേഴ്സ് എടത്തനാട്ടുകരയുടെ യുവത്വങ്ങൾ
01/06/2021

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ചലഞ്ചേഴ്സ് എടത്തനാട്ടുകരയുടെ യുവത്വങ്ങൾ

13/12/2020

Vp suhair....❤️❤️

*ലഫിൻ ഷാലു*നിഷ്കളങ്കത  കൊണ്ട് പ്രതിരോധം തീർക്കുന്നവൻ, കളിക്കളത്തിലായാലും ജീവിതത്തിലായാലും കാപട്യമില്ലാത്ത ആ  നിഷ്കളങ്കത ...
20/10/2020

*ലഫിൻ ഷാലു*
നിഷ്കളങ്കത കൊണ്ട് പ്രതിരോധം തീർക്കുന്നവൻ, കളിക്കളത്തിലായാലും ജീവിതത്തിലായാലും കാപട്യമില്ലാത്ത ആ നിഷ്കളങ്കത തന്റെ മുഖ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം, അതു തന്നെയാണ് അവനെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.
അതെ, പറഞ്ഞു വരുന്നത് 2019 ൽ ക്യാപ്റ്റൻ ബാൻഡ് അണിഞ്ഞു മലപ്പുറം ജില്ലയെ സറ്റേറ്റ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ മുന്നിൽ നിന്നു നയിച്ചു ചാമ്പ്യൻമാരാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച മലപ്പുറം ജില്ലാ ടീമിന്റെ നായകൻ എടത്തനാട്ടുകരക്കാരൻ ഷാലുവിനെപ്പറ്റി തന്നെ.
വിധിയുടെ ജീവിത ചക്രത്തിൽ തന്റെ ഒന്നാം വയസ്സിൽ തന്നെ പിതാവ് അബ്ദുൽ നാസറിനെ നഷ്ടപ്പെട്ട ഷാലു ജനിച്ചു വളർന്നതെല്ലാം മാതാവ് ജസീലയുടെ വീട്ടിലാണ്.
"നമുക്കൊന്ന് എഴുതിയാലോ ഷാലോ" എന്നുള്ള എന്റെ ചോദ്യത്തിന് "ഞാൻ അതിനു മാത്രമൊന്നും വളർന്നിട്ടില്ലല്ലോ മുസ്തഫക്ക" എന്ന നിഷ്കളങ്കതയോടുള്ള മറുപടിയിൽ നിന്നും വ്യാഖ്യാനിച്ചു ഞാൻ എല്ലാം. കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും മാന്യതയുടെ പ്രതീകം, എല്ലാവരെയും പുഞ്ചിരിയോടെയും നിഷ്കളങ്കതയോടെയും മാത്രം നേരിടുന്നവൻ.
തന്റെ മാതാവ് ജസീലയുടെ എടത്തനാട്ടുകര പാരമ്പര്യം തന്നെയാണ് ഷാലുവിനെ കാൽപ്പന്തു കളിയിൽ ഇത്രയധികം ശ്രദ്ധി കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചത്.കൂടാതെ പാലക്കാട്‌ ജില്ലയുടെ കാൽപ്പന്തു സ്വർഗം എന്നറിയപ്പെടുന്ന എടത്തനാട്ടുകരയിലെ കാൽപ്പന്തു പ്രേമികളുടെയും ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെയും ഒന്നടങ്കമുള്ള പ്രചോദനം കൂടി ആയപ്പോൾ ഷാലുവിന്റെ മുന്നോട്ടുള്ള പ്രയാണം ഏറെ എളുപ്പമായി.
പന്തു തട്ടാനറിയുന്നവനെ പോത്സാഹിപ്പിക്കും, അതു തന്നെയാണ് എടത്തനാട്ടുകരയുടെ പോളിസി. അവന്റെ ജാതിയോ മതമോ, രാഷ്ട്രീയമോ, വർണ്ണമോ ഇവിടെ നോക്കാറില്ല. കാലിൽ കളിയുണ്ടോ അവനു സകല പിന്തുണയും നൽകും അതാണ് എടത്തനാട്ടുകരയുടെ പാരമ്പര്യം. എങ്കിലും പ്രതിഭയുണ്ടായിട്ടും ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കരിയർ അവസാനിപ്പിക്കേണ്ടി വന്നവർ നിരവധിയുണ്ട് അതാണ്‌ സത്യം.
എടത്തനാട്ടുകരയുടെ ലാമാസിയാ എന്നറിയപ്പെടുന്ന എടത്തനാട്ടുകര ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നു തന്നെയാണ് ഷാലുവിന്റ കാൽപന്തു സ്വപ്‌നങ്ങൾ പൂവണിഞ്ഞു തുടങ്ങിയത്. യുപി സ്കൂൾ പഠന കാലം മുതലേ രാജഗോപാലൻ സാറുടെ ശിക്ഷണത്തിൽ കാൽപന്ത് മൈതാനത്ത് മാന്ത്രിക സ്പർശവുമായി ഷാലു തിളങ്ങിയിരുന്നു. വൈകാതെ തന്നെ തന്റെ അയൽവാസിയും സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടിലിന്റെ പിതാവുമായ ഷാജഹാന്റെ നിർദ്ദേശത്തെത്തുടർന്ന് എട്ടാം ക്ലാസിലേക്ക് ചെലേമ്പ്ര എൻ എൻ എം എച് എസ് എസ് ലേക്ക് പഠനം മാറി.അതാണ് ഷാലുവിന്റെ ഫുട്ബോൾ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.ചേർന്ന വർഷം തന്നെ മൻസൂർ സാറുടെ പരിശീലനത്തിലൂടെ സുബ്രതോ കപ്പ് നാഷണൽസിൽ കേരളത്തെ പ്രതിനിധീകരിച്ച എൻ എൻ എം എച് എസ് എസ് സ്‌ക്വാഡിൽ ഷാലുവിന് അവസരം ലഭിച്ചു. ഇടക്കെല്ലാം പരിക്കിന്റെ പിടിയിൽ പെട്ടെങ്കിലും അതെല്ലാം അതിജീവിച്ച് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മലപ്പുറം ജില്ലാ സ്കൂൾ ടീമിൽ ഷാലു പ്രതിരോധത്തിലെ പ്രധാന പങ്കു വഹിച്ചു.
തുടർച്ചയായി മൂന്ന് വർഷം മലപ്പുറം ജില്ലാ സ്കൂൾ ടീമിന്റെ പ്രതിരോധത്തിൽ മാന്ത്രിക കാലുകൾ ചലിപ്പിച്ച ഷാലു പ്ലസ് 2 വിൽ പഠിക്കുമ്പോൾ മലപ്പുറം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ആ വർഷം മലപ്പുറം ടീം സംസ്ഥാന സ്കൂൾ ഫുട്ബോളിൽ ജേതാക്കളുമായി.
അതിന്റെയെല്ലാം ഫലമെന്നോണം ആ വർഷം കേരള ടീമിൽ അവസരം ലഭിച്ച ഷാലു അന്ന് നാഷണൽസിൽ മാസ്മരിക പ്രകടനമാണ് കാഴ്ച വെച്ചത്. മഹാരാഷ്ട്രയുമയുണ്ടായ കളിയിൽ ഷാലുവായിരുന്നു മാൻ ഓഫ് ദി മാച്ച്. തുടർന്ന് ഫൈനലിൽ പഞ്ചാബുമായി തോൽവി ഏറ്റു വാങ്ങിയെങ്കിലും ടൂർണമെന്റിലുടനീളം കാണിക്കളുടെ മനസ്സ് കവർന്ന പ്രകടനമാണ് ഷാലു നടത്തിയത്. തുടർച്ചയായി ആറു വർഷം ചേലെമ്പ്ര സ്കൂളിൽ മൻസൂർ സാറുടെ ശിക്ഷണത്തിൽ നിന്നും നാട്ടിൽ വരുമ്പോൾ സുനീർ വി പി യുടെ കീഴിൽ നിന്നും കാൽപന്തിന്റെ ക്രയവിക്രയ സിദ്ധാന്തങ്ങൾ മനഃപാഠമാക്കിയ ഷാലു മൂന്ന് വർഷവും ചേലേമ്പ്രയുടെ ക്യാപ്റ്റൻ ആയിരുന്നു.പ്ലസ് 2 പഠന ശേഷം ഈ വർഷം ബിരുദ പഠനത്തിനായി ഫാറൂഖ് കോളേജിൽ അഡ്മിഷൻ ലഭിച്ച് ക്ലാസ്സ്‌ തുടങ്ങാൻ കാത്തിരിക്കുകയാണ് ഈ പത്തൊൻപതുകാരൻ.
ഇലവൻസിൽ ആയാലും സെവെൻസിൽ ആയാലും മികച്ച ടാക്ലിംഗ്കളിലൂടെയും ഇന്റർസെക്ഷനുകളിലൂടെയും ബോൾ വിൻ ചെയ്യാനുള്ള പ്രത്യേക കഴിവും ഹെഡിങ് എബിലിറ്റിയും എതിരാളികളുടെ തലക്കു മുകളിലൂടെ നീളൻ പാസ്സുകൾ നൽകി മുന്നേറ്റ നിരയുടെ മൂർച്ച കൂട്ടുന്ന സ്വതസിദ്ധമായ ശൈലി തന്നെ ഷാലുവിനുണ്ട്. ഈ പ്രത്യേകതകളെല്ലാം കൂട്ടി വായിക്കുമ്പോൾ തന്നെ നമുക്ക് അനുമാനിക്കാം സുഹൈർ വി പി ക്കും മുഹമ്മദ്‌ പാറോക്കോട്ടിലിനും ശേഷം എടത്തനാട്ടുകരയുടെ കാൽപന്തു ചരിത്രത്തിൽ ഷാലുവിന്റെ നാമം തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടുക തന്നെ ചെയ്യും.
സമയം കിട്ടുമ്പോളെല്ലാം ചലഞ്ചേഴ്‌സ് ക്ലബ്ബിനു വേണ്ടി പ്രദേശിക മത്സരങ്ങളിൽ ബൂട്ടണിയാറുള്ള ഷാലുവിനെ
മാതാവ് ജസീലയുടെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ തന്നെയാണ് കാൽപന്തു കളിയിൽ ഇതുവരെയെത്തിച്ചത്.
നിഷ്കളങ്കത കൊണ്ട് ഹൃദയം കീഴടക്കുന്ന കാൽപന്തിന്റ കളിത്തോഴന് കാൽപ്പന്തു കളിയുടെ സകല മേഖലയികളിലും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നാശംസിക്കുന്നു.
✍️✍️✍️ *മുസ്തഫ എടത്തനാട്ടുകര*

*🌷 പന്തിനെ പ്രണയിച്ചവന്റെ ക്യാൻവാസാണ് മൈതാനം. പക്ഷേ മിനിറ്റുകളും സെക്കന്റുകളും വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന പോരാട്ടങ...
07/02/2020

*🌷 പന്തിനെ പ്രണയിച്ചവന്റെ ക്യാൻവാസാണ് മൈതാനം. പക്ഷേ മിനിറ്റുകളും സെക്കന്റുകളും വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന പോരാട്ടങ്ങൾക്ക് നാം ഓരോരുത്തരും സാക്ഷ്യം വഹിച്ചു*

*റഫറിമാർക്ക് മുകളിലേക്ക് കളിക്കാരൻ വലുതാവുമ്പോൾ കളി തീരുമാനമാക്കാൻ പ്രയാസപ്പെടുമ്പോൾ അഥിതികളായി വന്ന കാണികൾ ക്ഷുഭിതരാവുമ്പോൾ സങ്കടപ്പെട്ട് നിന്ന ഒരു കൂട്ടം സംഘാടകരുണ്ട്*

*പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടത് കൊണ്ടല്ല , പ്രതികരിക്കാൻ സാധിക്കാഞ്ഞിട്ടുമല്ല . പ്രതികരിക്കുമ്പോൾ*ഈ കളിയുടെ വിജയത്തിൽ ജീവിതം സ്വപ്നം കാണുന്ന കുറെ മനുഷ്യ മുഖങ്ങളായിരുന്നു ഞങ്ങളുടെ മനസ്സിൽ*
*അതൊന്നു മാത്രമായിരുന്നു ഞങ്ങളുടെ നിസ്സംഗത*

*🌹 ഒരു രൂപ പോലും ചലഞ്ചേഴ്സിന്റെ ഒരു സംഘാടകന്റെയും പോക്കറ്റിലേക്കും വീഴുകില്ല എന്ന സത്യത്തോടൊപ്പം നിൽക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കാണികളും സ്പോൺസർമാരും നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ഊർജം . നിങ്ങളാണ് ഞങ്ങളുടെ വഴികാട്ടികൾ . ഈ അവസരത്തിൽ നിങ്ങളോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ*

*സ്നേഹം നിറഞ്ഞ കളിക്കാർ , മാനേജർമാർ , കളി സംഘടിപ്പിക്കുന്ന സംഘാടകർ , വാട്സാപ്പ് ഗ്രൂപ്പുകൾ , കമന്ററി പറഞ്ഞവർ , അനൗൺസർമാർ ,*
*സംഘടനയും സംഘാടകരും എന്ത് തീരുമാനം എടുക്കുന്നുവോ അത് അനുസരിക്കാൻ തയ്യാറായ മാനേജർ . അതിനു പിടിവാശിയായി നിരസിച്ച മാനേജർ*

*കുറ്റപ്പെടുത്തുന്നതല്ല , നിങ്ങളറിയണം . കഥയറിയാതെ ആട്ടവും പാട്ടുമായി ട്രോളി ട്രോളി ഞങ്ങളുടെ ടൂർണ്ണമെന്റിനെ കളങ്കം വരുത്താൻ നോക്കിയപ്പോൾ ഇരിക്കാൻ സ്ഥലം കിട്ടാതെ ചലഞ്ചേഴ്സിന്റെ കളിക്കളം ഉത്സവമാക്കിത്തീർത്ത കാണികൾ തന്നെയാണ് രാജാക്കൻമാർ*

*💐 ഫുട്ബോളെന്ന ഈ ലഹരിയിൽ ഞങ്ങളും നിങ്ങളും നമ്മളായി ഒരു മാലയിൽ കോർത്തു വെച്ച മുത്തുമണികളായി ചേർത്ത് ,ചേർത്ത് വെക്കുമ്പോൾ അതിനെ ബ്ലയ്ഡ് കൊണ്ട് മുറിച്ചു മറ്റാൻ ശ്രമിക്കരുത്. ഞങ്ങളുടെ വേദനകളാണ് ഈ എഴുതുന്നത്*

*കളി സംഘടിപ്പിക്കുന്നവർക്കും കളിക്കുന്നവർക്കും കളി പറയുന്നവർക്കും പ്രവാസ ലോകത്തിരുന്ന് കളിയെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നവർക്കും കളിയിലും ജീവിതത്തിലും പരാജയം കൊടുക്കരുതെന്ന പ്രാർഥനയോടെ മുഴുവൻ കാണികൾക്കും ,സ്പോൺസർമാർക്കും , മുഴുവൻ ടീമുകൾക്കും ടീം ഓണർമാർക്കും നന്ദി ...... വരുന്ന സീസണിലും നമ്മളെല്ലാം കണ്ട് മുട്ടും എന്ന വിശ്വാസത്തോടെ*

*സ്നേഹത്തോടെ ,, ചലഞ്ചേഴ്സ് എടത്തനാട്ടുകര*

➰➰➰➰➰➰➰➰➰➰➰

06/01/2020

Address

Edathanattukara
678601

Telephone

+919744893737

Website

Alerts

Be the first to know and let us send you an email when Challenges all India sevens football Mela 2020 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share